ന്യൂഡൽഹി: സാമാന്യം മികച്ച ആരോഗ്യ സംവിധാനം ഉണ്ടായിട്ടു പോലും തമിഴ്നാട്ടിൽ വാക്സിൻ വിതരണം പ്രതിസന്ധി നേരിടുകയാണ്. ഇത്രയും നാളായിട്ടും മൊത്തം ജനസംഖ്യയുടെ ഒൻപത് ശതമാനം പേർക്കു മാത്രമേ തമിഴനാട്ടിൽ വാക്സിൻ വിതരണം ചെയ്യുവാൻ സാധിച്ചിട്ടുള്ളു. കേരളം തങ്ങളുടെ ജനസംഖ്യയുടെ 22.4 ശതമാനം പേർക്കു വാക്സിൻ നൽകികഴിഞ്ഞപ്പോഴാണ് അയൽക്കാരായ തമിഴ്നാട് വാക്സിൻ വിതരണത്തിൽ മെല്ലെപോകുന്നത്.
യു പി, അസാം മുതലായ സംസ്ഥാനങ്ങളും വാക്സിൻ വിതരണത്തിൽ വേണ്ടത്ര വേഗം കൈവരിച്ചിട്ടില്ല. എന്നാൽ ഗുജറാത്തിൽ ഇതു 20.5 ശതമാനം പേർക്ക് വാക്സിൻ നൽകികഴിഞ്ഞു.
തമിഴ്നാട്ടിൽ വാക്സിൻ എടുക്കുന്നതിന് തുടക്കം മുതൽ ജനങ്ങളിൽ ഉണ്ടായിരുന്ന മടിയായിരിക്കാം വാക്സിൻ വിതരണത്തിൽ പിന്നിലാകാൻ കാരണമെന്ന് അധികാരികൾ അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ വാക്സിൻ പരീക്ഷണങ്ങളിൽ ഭാഗമായിരുന്ന തമിഴ്നാട്ടുകാരൻ വാക്സിൻ എടുത്തതിനു ശേഷം ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചതും സിനിമാ താരം വിവേക് വാക്സിൻ എടുത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണമടഞ്ഞതും സംസ്ഥാനത്ത് തമിഴ്നാട്ടിൽ വാക്സിൻ വിതരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
എന്നാൽ വാക്സിൻ ഉപയോഗത്തിന് അനുസരിച്ചാണ് കേന്ദ്രം വാക്സിൻ വിതരണം ചെയ്യുന്നതെന്നും അതിനാൽ തന്നെ തങ്ങൾക്കു ചിലപ്പോൾ ആവശ്യത്തിനു വാക്സിൻ ലഭിക്കാറില്ലെന്നും തമിഴ്നാട് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |