തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം വേണമെങ്കില്‍ മറ്റ് വകുപ്പുകളുടെ അന്വേഷണം ഉണ്ടാകും. വനം ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് പാടില്ല. കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നും വനംമന്ത്രി വ്യക്തമാക്കി.
കൈക്കൂലിആരോപണത്തില്‍ താൻ പ്രതികരിക്കാനില്ല. അത് അന്വേഷണത്തെ സ്വാധീനിക്കും. റോജി പരാതി പറയേണ്ടത് മാദ്ധ്യമങ്ങളോടല്ല. അദ്ദേഹത്തിന് അന്വേഷണസംഘത്തെ സമീപിക്കാം. റോജി അഗസ്റ്റിന്‍ കഴിഞ്ഞ ജൂണില്‍ തന്നെ കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
തന്‍റെ മടിയിൽ കനമില്ല. ഒരു ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാൻ വേണ്ടിയാണ് റോജി എത്തിയത്. എന്നാൽ അസൗകര്യം കാരണം ചടങ്ങിൽ പങ്കെടുത്തില്ല. അദ്ദേഹത്തെ യാതൊരു തരത്തിലും താൻ സഹായിച്ചിട്ടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |