പാലക്കാട്: പത്തു വർഷത്തോളം കാമുകി സജിതയെ സ്വന്തം വീട്ടിൽ ആരുമറിയാതെ താമസിപ്പിച്ചു ദേശീയ ശ്രദ്ധ നേടിയ റഹ്മാൻ താൻ സജിതയെ മതം മാറാൻ പ്രേരിപ്പിച്ചു എന്ന് പല കോണിൽ നിന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ അത്തരം ആരോപണങ്ങളെ എല്ലാം നിഷേധിച്ചു രംഗത്തു വന്നിരിക്കയാണ് റഹ്മാൻ. താൻ സജിതയെ മതം മാറാൻ ഒരിക്കലും നിർബന്ധിച്ചിട്ടില്ലെന്നും ഒരാൾ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിന് തനിക്ക് എതിർപ്പൊന്നുമില്ലെന്നും റഹ്മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സജിതയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാമെന്നും മതം നോക്കിയല്ല തങ്ങൾ സ്നേഹിച്ചതെന്നും റഹ്മാൻ വ്യക്തമാക്കി. "ഞാൻ സജിതയെ മതം മാറ്റിയെന്ന തരത്തിൽ നിരവധി ആരോപണങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്. എന്നാൽ അവയൊന്നും സത്യമല്ല. ഞാൻ ആരെയും മതം മാറ്റിയിട്ടില്ല," റഹ്മാൻ പറഞ്ഞു.
റഹ്‌മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. സജിത റഹ്മാന്റെ വീട്ടിൽ കഴിയുന്ന വിവരം റഹ്മാന്റെ വീട്ടുകാർക്കു പോലും അറിവില്ലായിരുന്നു. വ്യത്യസ്ഥ മതവിഭാഗത്തിൽപെട്ട ഇരുവരും തങ്ങളുടെ ബന്ധുക്കളെ ഭയന്നാണ് ഒളിവിൽ കഴിയാൻ തീരുമാനിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ റഹ്‌മാനെ സഹോദരന്‍ അവിചാരിതമായി കണ്ടുമുട്ടിയതിനു ശേഷമാണ് ഈ പ്രണയകഥ പുറംലോകം അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |