ചിറ്റൂർ: കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില അനുദിനം വർദ്ധിക്കുന്നത് ലോക്ക് ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായ, അനുബന്ധ മേഖലയിലെ തൊഴിലാളികൾക്ക് ഇരട്ട പ്രഹരമാകുന്നു. ചെറുകിട കരാറുകാരും തൊഴിലാളികളുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകാതെ ഏറെ നിരാശരാകുന്നത്.
ജനുവരിയിൽ 350 രൂപയുണ്ടായിരുന്ന സിമന്റിന് നിലവിൽ 500ഉം 50 രൂപയുണ്ടായിരുന്ന കമ്പിക്ക് വില 118 രൂപയുമായി. 40 രൂപയ്ക്ക് കിട്ടിയിരുന്ന ചെങ്കല്ലിന് നിലവിൽ 70 രൂപ നൽകണം. മണലിനും കരിങ്കല്ലിനും മെറ്റലിനും 60% വില വർദ്ധനയുണ്ട്. ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ് സാധനങ്ങളുടെ വില 30% മുതൽ 70% വരെയാണ് കൂടിയത്.
അനുദിനമുണ്ടാകുന്ന വിലക്കയറ്റം സാധാരണക്കാരന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിനും വിലങ്ങുതടിയാകുന്നു. കൂലിപ്പണിയെടുത്ത് അന്നന്നത്തെ അന്നത്തിന് വഴി കണ്ടെത്തുന്ന തൊഴിലാളികളുടെ കുടുംബങ്ങളുടെ നിലനില്പിനെയും കുട്ടികളുടെ വിദ്യഭ്യാസത്തെയും മേഖലയിലെ പ്രതിസന്ധി സാരമായി ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |