തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ ലഭിക്കണമെന്ന പരാതിക്കാരൻ ധർമ്മരാജന്റെ ഹർജിയിൽ ഇരിങ്ങാലക്കുട കോടതി പൊലീസിന്റെ റിപ്പോർട്ട് തേടി. ഈ മാസം 15 ന് മുമ്പ് റിപ്പോർട്ട് നൽകണം. ധർമ്മരാജനോടൊപ്പം സുനിൽ നായിക്കും ഷംജീറും വ്യത്യസ്ത ഹർജികൾ നൽകിയിട്ടുണ്ട്.
വെവ്വേറെ ഹർജികൾ നൽകണമെന്ന സാങ്കേതികപ്രശ്നം ചൂണ്ടിക്കാട്ടി ഹർജികൾ മടക്കിയതിനെ തുടർന്നാണ് വീണ്ടും ഹർജികൾ നൽകിയത്. തട്ടിക്കൊണ്ടുപോയതിൽ മൂന്നേകാൽ കോടി രൂപ തന്റേതാണെന്ന് ധർമ്മരാജനും 25 ലക്ഷം സുനിൽനായിക്കിന്റെതാണെന്നും കാർ ഷംജീറിന്റെതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജികൾ നൽകിയത്.
അതിനിടെ കേസിൽ നാല് ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെടുത്തു. പ്രതികളായ രഞ്ജിത്തിന്റെയും ബഷീറിന്റെയും സുഹൃത്തുക്കളിൽ നിന്നാണ് പണം കണ്ടെടുത്തത്. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
15നകം വിശദ റിപ്പോർട്ട് സമർപ്പിക്കും: എ.സി.പി
കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. 15 നകം കോടതിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും തൃശൂർ എ.സി.പി വി.കെ. രാജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |