SignIn
Kerala Kaumudi Online
Thursday, 25 April 2024 6.21 AM IST

മന്ത്രിസഭാ പുനഃസംഘടനാ സൂചന നൽകി മോദിയുടെ ചർച്ച

modi

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുമ്പേ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന വാർത്തയ്ക്ക് ആക്കം കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം വിലയിരുത്തി. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന യു.പി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പേരെ ഉൾപ്പെടുത്തി മന്ത്റിസഭ വികസിപ്പിക്കുമെന്നാണ് വിവരം.

പ്രധാനമന്ത്രിയുടെ വസതിയിൽ വ്യാഴാഴ്ച രാത്രി വൈകുവോളം നീണ്ട യോഗത്തിൽ വിവിധ മന്ത്രാലയങ്ങൾ കൊവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും മന്ത്രിി മാരായ പ്രകാശ് ജാവദേക്കർ, ധർമ്മേന്ദ്ര പ്രധാൻ, ഹർദീപ് സിംഗ് പുരി എന്നിവരും പങ്കെടുത്തു. മന്ത്രിസഭാ വാർഷികത്തോടനുബന്ധിച്ച് പതിവുള്ള യോഗമാണെന്നും കൊവിഡ് കാരണം ഇക്കുറി വൈകിയതാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം.

കേന്ദ്ര മന്ത്രിസഭയിൽ പരമാവധി 75അംഗങ്ങൾ വരെ ആകാമെന്നിരിക്കെ നിലവിൽ പ്രധാനമന്ത്രിയെ കൂടാതെ 24 കാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരും 9 സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരുമാണുള്ളത്. ഇവരിൽ പലരും ഒന്നിലധികം വകുപ്പുകളുടെ ചുമതല വഹിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.