കൊച്ചി: പീഡനക്കേസിൽ പിടിയിലായ മാർട്ടിനെ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 23 വരെ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച അപേക്ഷ നൽകുമെന്ന് സെൻട്രൽ സി.ഐ പറഞ്ഞു. ഇന്നലെ രാവിലെ എറണാകുളം മറൈൻഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. കാക്കനാട്ട് ഇയാൾ താമസിച്ചിരുന്ന ഫ്ളാറ്റിലെത്തിച്ചും തെളിവെടുക്കും. കൊച്ചിയിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടത്തും.
രണ്ടാം പരാതിക്കാരുടെ മൊഴിയെടുത്തു
മാർട്ടിനെതിരെ കഴിഞ്ഞദിവസം മറ്റൊരു പരാതി നൽകിയ യുവതിയിൽനിന്ന് പൊലീസ് വിവരങ്ങൾ തിരക്കി. യുവതി താമസിക്കുന്ന കാക്കനാട്ടെ ഫ്ളാറ്റ് പരിശോധിച്ചു. കഴിഞ്ഞ മേയ് 31ന് മാർട്ടിനും സുഹൃത്ത് സുധീറും ഫ്ളാറ്റിൽ അതിക്രമിച്ചുകയറി ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി. ഇൻഫോപാർക്കിലെ ഐ.ടി സ്ഥാപനത്തിൽ ജീവനക്കാരിയാണ് പരാതിക്കാരി.
പരാതി അറിയിക്കാം
മാർട്ടിനെതിരെ സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ പരാതിയുള്ളവർ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഫോണിലോ ഇ-മെയിലിലോ പരാതികൾ അറിയിക്കാം.
പരാതി അറിയിക്കാൻ
അസി. കമ്മിഷണർ 9497940866
സെൻട്രൽ സി.ഐ. 9497987103
വനിതാ എസ്.ഐ. 9497962158
എസ്.ഐ, വനിതാ സ്റ്റേഷൻ 9497980443
സെൻട്രൽ സ്റ്റേഷൻ 0484 239500
വനിതാ സ്റ്റേഷൻ 0484 2394250
ഇ മെയിൽ acpekmcntrl.pol@kerala.gov.in, shocentralekm.pol@kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |