തിരുവനന്തപുരം: മുട്ടിൽ മരംകൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത് കള്ളന്റെ കൈയിൽ താക്കോൽ ഏൽപ്പിച്ചിരിക്കുന്നതുപോലെയാണ്. വനംകൊള്ളക്കാരുമായി മുഖ്യമന്ത്രിക്കും വനം, റവന്യു മന്ത്രിമാർക്കും ഉള്ള ബന്ധം അന്വേഷിക്കണം.
വനസമ്പത്ത് കൊള്ളയടിക്കാൻ അനുവാദം നൽകിയ സർക്കാർ ജനങ്ങളോട് കടുത്ത അനീതിയാണ് കാണിച്ചത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |