തൃശൂർ : അനധികൃത മരംമുറിയും തടിക്കടത്തുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ വനംവകുപ്പ് 13 കേസുകൾ രജിസ്റ്റർ ചെയ്തു. എഫ്.ഐ.ആർ വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. വടക്കാഞ്ചേരി മച്ചാട് റേഞ്ചിൽ നിന്ന്
33 പാസിൽ ഈട്ടിയും തേക്കും അടക്കം അഞ്ഞൂറിലേറെ മരം മുറിച്ചു കടത്തിയെന്നാണ് റിപ്പോർട്ട്. ഇവ കൂടുതലും പോയിരിക്കുന്നത് മലപ്പുറം ജില്ലയിലേക്കാണ്. തടികൾ മലപ്പുറം വണ്ടൂർ വാണിയമ്പലത്തെ തടിമില്ലിൽ നിന്നു കണ്ടെടുത്തു.
വാണിയമ്പലം സ്വദേശി മുഹമ്മദിനെതിരെയാണ് കേസ്. 83 തേക്ക് തടിയും 13 ഈട്ടിത്തടികളുമാണ് പിടിച്ചെടുത്തതെന്ന് തൃശൂർ ഡി.എഫ്.ഒ എസ്. ജയശങ്കർ പറഞ്ഞു.
അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന തടികൾ കടത്തിയെന്നാണ് സൂചന.മറ്റ് ജില്ലകളിലേക്ക് കടത്തിയ തടികൾ കണ്ടെത്താനായി പരിശോധന ഊർജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |