SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.04 AM IST

മങ്ങലേറ്റ് 'സ്ത്രീപക്ഷ' സൗന്ദര്യവും!

s

ആലപ്പുഴ: ബാർബർഷോപ്പുകളുടെ 'സഹോദരി' സ്ഥാനത്തുള്ള വനിതാ ബ്യൂട്ടി പാർലറുകൾക്കും പൂട്ടു വീണതിനാൽ ഒരു മാസത്തോളമായി സ്ത്രീപക്ഷ സൗന്ദര്യം മങ്ങലേറ്റ അവസ്ഥയിലാണ്! ബ്യൂട്ടീഷ്യൻമാരുടെ ജീവിതമാവട്ടെ,വല്ലാത്ത ദുരവസ്ഥയിലും. കഴിഞ്ഞ വർഷം കൊവിഡ് വ്യാപിച്ചു തുടങ്ങിയപ്പോൾ മുതൽ പ്രതിസന്ധിയുടെ പിടിയിൽ ഉഴലുകയാണ് ഇവർ. .

ജില്ലയിൽ 3000ത്തോളം ബ്യൂട്ടിപാർലറുകൾ ഉണ്ട്. കല്യാണ വർക്കുകളാണ് ബ്യൂട്ടീഷ്യൻമാരുടെ പ്രധാന വരുമാന മാർഗ്ഗം. എന്നാൽ കല്യാണങ്ങളുടെ എണ്ണം കുറഞ്ഞതും വീട്ടുകാർ ചെലവ് ചുരുക്കിയതും ഇവരുടെവരുമാനത്തിൽ വിള്ളൽ വീഴ്ത്തി. ഒരുമാസത്തോളമായി സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ മേക്കപ്പ് സാധനങ്ങളിലെല്ലാം പൂപ്പൽ പിടിച്ചിട്ടുണ്ടാവും. കട്ടപിടിക്കുന്നതാണ് ക്രീമുകളിൽ പലതും. സ്വയംതൊഴിൽ സംരംഭമെന്ന നിലയിൽ ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങിയവർക്ക് തിരിച്ചടവ് മുടങ്ങി. നഗര പ്രദേശങ്ങളിൽ വലിയ വാടക നൽകിയാണ് പല ബ്യൂട്ടിപാർലറുകളും പ്രവർത്തിക്കുന്നത്. സാധാരണ മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ധാരാളം വിവാഹങ്ങൾ നടക്കേണ്ടതാണ്. വിവാഹത്തിൽ പങ്കടുക്കാൻ തയ്യാറായി നിൽക്കുന്ന, ബന്ധുക്കളായ പെൺകുട്ടികളും കൂട്ടുകാരുമൊക്കെ ബ്യൂട്ടിപാർലറുകളിൽ മുഖം കാണിക്കാറുണ്ടായിരുന്നു. ഇതൊക്കെ ഒറ്റയടിക്ക് നഷ്ടമായി. മാസ്ക് നിർബന്ധമായതോടെ, ബ്യൂട്ടി പാർലറിലെത്തി കാശുകളയാൻ പെൺകുട്ടികൾ തയ്യാറാവുന്നില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം!

 ജോലിക്കാരുടെ ചെലവും

വീട്ടിലിരിക്കുന്ന ബ്യൂട്ടീഷ്യൻമാരിൽ പലരും യു ട്യൂബിൽ ബ്യൂട്ടി വ്ളോഗ് തുടങ്ങിയാണ് സംതൃപ്തി നേടുന്നത്. സൗന്ദര്യ സംശയങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ ഉപഭോക്താക്കളെ ലോക്ക്ഡൗണിനു ശേഷവും തങ്ങളുടെ സ്ഥാപനങ്ങളിൽത്തന്നെ ഉറപ്പിച്ചു നിറുത്താനാവുമെന്ന പ്രതീക്ഷയും ഇതിലുണ്ട്. ജില്ലയിലെ പ്രമുഖ ബ്യൂട്ടിപാർലറുകളിലെ ജോലിക്കാരിൽ കൂടുതലും ഉത്തരേന്ത്യക്കാരാണ്. ഇവരെ നാട്ടിലേക്കു പറഞ്ഞയച്ചാൽ, സ്ഥാപനം തുറക്കുമ്പോൾ തിരികെ എത്തണമെന്നില്ല. അതുകൊണ്ട് ഇവരുടെ താമസ ചെലവുകൾ കൂടി വഹിക്കേണ്ട അവസ്ഥയിലാണ് ഉടമകൾ.

.......................................

കല്യാണ സീസണെല്ലാം നഷ്ടപ്പെട്ടു. കല്യാണങ്ങൾ നടക്കുന്നുണ്ടെങ്കിലും മേക്കപ്പും പലരും സ്വന്തമായി ചെയ്യുകയാണ്. പാർലറുകളിലെ സാധനങ്ങളൊക്കെ നശിച്ചു തുടങ്ങിയിട്ടുണ്ടാവും. കെട്ടിട വാടക, വൈദ്യുതിബിൽ, എല്ലാ വർഷവുമുള്ള ലൈസൻസ് ഫീസ് ഇവയൊന്നും നൽകാതിരിക്കാനാവില്ല. പലിശരഹിത വായ്പകൾ പോലുള്ള അടിയന്തരസഹായം മേഖലയ്ക്കു നൽകണം

(സന, സന ബ്യൂട്ടിപാർലർ, മുല്ലയ്ക്കൽ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.