തിരുവനന്തപുരം: ലക്ഷങ്ങൾ മുടക്കി വാങ്ങിയ നഗരസഭയുടെ ഹിറ്റാച്ചി വാഹനങ്ങൾ മാലിന്യക്കൂമ്പാരത്തിന് നടുവിൽ നശിക്കുന്നു. യന്ത്രത്തകരാറെന്ന പേരിൽ അഞ്ചുമാസമായി എരുമക്കുഴിക്കടുത്തുള്ള നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് ഇവ ഉപേക്ഷിച്ചത്. 70 ലക്ഷം രൂപ വിലയുള്ള രണ്ട് ഹിറ്റാച്ചികളാണ് അധികൃതരുടെ അനാസ്ഥയിൽ നശിക്കുന്നത്.
നഗരത്തിലെ മഴക്കാല പൂർവ ശുചീകരണ സമയത്ത് ആവശ്യമുള്ള വാഹനങ്ങളാണ് ഇവ. പകരം വാഹനങ്ങൾ വൻതുകയ്ക്ക് വാടകയ്ക്കെടുത്താണ് ഉപയോഗിക്കുന്നത്. മൂന്ന് ജെ.സി.ബികളും രണ്ട് ഹിറ്റാച്ചികളുമാണ് നഗരസഭയ്ക്ക് സ്വന്തമായുള്ളത്. മഴക്കാല പൂർവ ശുചീകരണത്തിന് കൗൺസിലർമാർ ഹിറ്റാച്ചികൾ ആവശ്യപ്പെട്ടപ്പോൾ യന്ത്രത്തകരാറ് കാരണം ഇവ നഗരസഭയുടെ ഫോർട്ട് ഗ്യാരേജിലാണെന്നാണ് അധികൃതർ അറിയിച്ചത്. വിളപ്പിൽശാലയിലെ മാലിന്യനീക്കത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ തുരുമ്പെടുക്കുന്ന വാർത്ത നേരത്തെ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.
ഭരണസമിതിയിലുള്ളവരുടെയും പാർട്ടിയിലുള്ളവരുടെയും ആൾക്കാരുടെ വാഹനങ്ങൾ നഗരസഭയുടെ ആവശ്യത്തിന് വാടകയ്ക്കെടുക്കുന്നതിനാണ് വാഹനങ്ങൾ നന്നാക്കാത്തതെന്ന് ബി.ജെ.പി നേതാവും നെടുങ്കാട് വാർഡ് കൗൺസിലറുമായ കരമന അജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |