കൊല്ലം: സർക്കാർ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ റബർ എസ്റ്റേറ്റിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പത്തനാപുരം, പാതിരിക്കൽ, ചിതൽവെട്ടിയിലുള്ള എസ്റ്റേറ്റിലെ വളം ഗോഡൗണിന്റെ പിൻഭാഗത്ത് നിന്ന് രണ്ട് വലിയ ചെടികളാണ് കണ്ടെടുത്തത്. ഇന്നലെ രാവിലെ എസ്റ്റേറ്റിനുള്ളിൽ റബർ തൈകൾ നടുന്നതിന്റെ ഭാഗമായി പരിസരത്തെ കുറ്റിക്കാടുകൾ സ്ത്രീ തൊഴിലാളികൾ വെട്ടിത്തെളിക്കുന്നതിനിടയിലാണ് കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്ന ഫീൽഡ് സൂപ്പർ വൈസർ തുടർന്ന് കൊല്ലം എക്സൈസ് സ്പേഷ്യൽ സ്ക്വാഡിനെ വിവരം അറിയിച്ചു. ചെടികളിൽ ഒരെണ്ണത്തിന് 172 സെന്റീ മീറ്ററും രണ്ടാമത്തേതിന് 112 സെന്റി മീറ്ററും ഉയരമുണ്ട്. ഗോഡൗൺ കെട്ടിടത്തിന്റെ മറവിലായിട്ടാണ് ചെടികൾ വളർന്നുനിന്നത്. ഈ ഭാഗത്തേക്ക് ചില യുവാക്കൾ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി. രാജീവ്, പ്രിവന്റീവ് ഓഫീസർ ഉണ്ണിക്കൃഷ്ണപ്പിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ, പ്രസാദ്, അഭിലാഷ് വിഷ്ണു, അജീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |