പാലക്കാട്: നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം സ്വന്തം വീട്ടിലെ മുറിയില്‍ ആരുമറിയാതെ താമസിപ്പിച്ചുവെന്ന യുവാവിന്‍റെ വാദം തള്ളി മാതാപിതാക്കള്‍ രംഗത്ത്. റഹ്മാന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും മകന്‍ പറയുന്നതില്‍ സത്യമില്ലെന്നും മാതാപിതാക്കളായ മുഹമ്മദ് കരീമും ആത്തിക്കയും മാദ്ധ്യമങ്ങളോട് പറഞ്ഞു.
സജിത രാത്രികളിൽ പുറത്തിറങ്ങാൻ ഉപയോഗിച്ചുവെന്ന് പറയുന്ന ജനലിന്‍റെ അഴികൾ മൂന്നു മാസം മുമ്പാണ് മുറിച്ചുമാറ്റിയതെന്നാണ് മാതാപിതാക്കൾ പറയുന്നത്. റഹ്മാൻ താമസിച്ചിരുന്നത് പാതി ചുമരുള്ള മുറിയിലാണ്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ തങ്ങൾക്ക് അറിയാൻ സാധിക്കുമായിരുന്നു. മൂന്നു വർഷം മുമ്പ് വീടിന്‍റെ മേൽക്കൂര പൊളിച്ച് പണിതു. ആ സമയം റഹ്മാന്‍റെ സഹോദരിയുടെ മകനും താനും മുറിക്കകത്ത് കയറിയതാണെന്നാണ് പിതാവ് വെളിപ്പെടുത്തുന്നത്.
.
ഒരു കട്ടിൽ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നത്. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാൻ പറഞ്ഞത്. വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്‍റെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ, വീട്ടിൽ തന്നെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്ന വാദത്തിൽ റഹ്മാനും സജിതയും ഉറച്ചു നിൽക്കുകയാണ്.
പാലക്കാട് നെന്മാറയിലെ അയിലൂരിൽ കാമുകിയായ സജിതയെ റഹ്മാന്‍ സ്വന്തം വീട്ടിലെ മുറിയില്‍ പത്തുവര്‍ഷത്തോളം ആരുമറിയാതെ താമസിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കഴിഞ്ഞദിവസങ്ങളിൽ കേട്ടത്. സ്വന്തം മുറിയോട് ചേര്‍ന്ന് പ്രത്യേക സജ്ജീകരണങ്ങളൊരുക്കി വീട്ടുകാരെ അടുപ്പിക്കാതെയായിരുന്നു റഹ്മാന്‍ സജിതയെ ഒളിപ്പിച്ച് നിര്‍ത്തിയത്. വിഷയത്തിൽ വനിതാ കമ്മിഷനടക്കം ഇടപെട്ട് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |