ന്യൂഡൽഹി : ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി കോൺഗ്രസ് പുനഃപരിശോധിക്കുമെന്ന് ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് പറഞ്ഞത് വിവാദമാകുന്നു.. പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തകന്‍റെ ചോദ്യത്തോടായിരുന്നു ദിഗ്‍വിജയ് സിംഗിന്റെ പ്രതികരണം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി രംഗത്തെത്തി.
പാകിസ്ഥാനും കോൺഗ്രസിനും ഒരേ ചിന്താഗതിയാണെന്നാണ് പരാമർശം വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി വക്താവ് സംബിത് പാത്ര വിമർശിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ ഇത്തരം പരാമർശം നടത്തിയത് ആ പാർട്ടിയുടെ കാഴ്ചപ്പാടാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |