കൽപ്പറ്റ: മുട്ടിൽ ഈട്ടിക്കൊള്ള കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നേരിടുന്ന ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി. സാജൻ മണിക്കുന്ന് മലയിലെ കൃഷിഭൂമി വനമാക്കാൻ ശുപാർശ ചെയ്തതിന്റെ തെളിവും പുറത്തു വന്നു. കർഷകർ പട്ടയമുള്ള ഭൂമിയിലെ മരം മുറിച്ചതിനെ കൊള്ളയെന്ന് വിശേഷിപ്പിക്കുന്നതിനൊപ്പമാണ് വനസ്വഭാവമുള്ള ഭൂമിയെന്ന് കാണിച്ച് ഫോറസ്റ്റ് വിജിലൻസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ഒരു വലിയ മലയുടെ താഴ്വാരമാണ് മണിക്കുന്ന്. കാപ്പി അടക്കമുളള വിളകൾ തിങ്ങി നിറഞ്ഞ് കിടക്കുന്ന കൃഷിഭൂമി. ആദിവാസികൾ ഉൾപ്പെടെയുള്ളവർ കർഷകരാണ്.
മുട്ടിൽ മരംമുറിക്കൽ കേസ് അട്ടിമറിക്കാൻ സോഷ്യൽ ഫോറസ്ട്രി വിഭാഗം കൺസർവേറ്റർ ശ്രമിക്കുന്നുവെന്ന് ഉത്തരമേഖലാ സി.സി.എഫ് റിപ്പോർട്ട് നൽകിയതോടെയാണ് എൻ.ടി. സാജൻ പ്രതിക്കൂട്ടിലാവുന്നത്. മുട്ടിൽ മരംമുറിക്കൽ കേസിലെ പ്രതികളെ രക്ഷിക്കാൻ സാജൻ മണിക്കുന്ന് മലയിലെ കർഷകരെ ബലിയാടാക്കുകയാണെന്ന് സി.സി.എഫിന്റെ റിപ്പോർട്ടിലുണ്ട്.
വനഭൂമിയാക്കിയാൽ സർവേ നമ്പർ 216ലെ 2000 ത്തോളം കുടുംബങ്ങളെ ബാധിക്കും. വിവാദമായ മരം മുറിക്കൽ നടന്ന മുട്ടിൽ പ്രദേശത്തെപ്പോലെ അസൈൻഡ് ഭൂമിയല്ല ഇത്. 1975ൽ 405 ഹെക്ടർ ഭൂമിയാണ് ഉണ്ടായിരുന്നത്. അതിൽ 283 ഹെക്ടർ നിക്ഷിപ്ത വനഭൂമിയാക്കി മാറ്റി. മലയടിവാരത്തെ കർഷകരും ആദിവാസികളും ഭീതിയോടെയാണ് ഇപ്പോൾ കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |