തിരുവനന്തപുരം: ഡിജിറ്റൽ ക്ലാസുകൾ വിദ്യാർത്ഥികൾ കാണുന്നുണ്ടെന്ന് അദ്ധ്യാപകർ ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. സ്കൂൾ തലത്തിൽ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നവമാദ്ധ്യമ ഗ്രൂപ്പുകൾ രൂപീകരിക്കണം. ഓൺലൈനായി യോഗം ചേർന്ന് പഠനപ്രവർത്തനങ്ങൾ വിശദീകരിക്കണം. ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമം കുട്ടികളിലെത്തിക്കണം. പാഠപുസ്തങ്ങൾ കുട്ടികളിലെത്തിയെന്ന് ഉറപ്പാക്കേണ്ടതും അദ്ധ്യാപകരാണ്.
ക്ലാസുകൾ പൂർണമായി കാണുന്നവർ, ഭാഗികമായി കാണുന്നവർ, തീരെ കാണാത്തവർ എന്നിങ്ങനെ തരംതിരിച്ച് പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കണം. എല്ലാ തിങ്കളാഴ്ചയും തൊട്ടുമുമ്പത്തെ ആഴ്ചയിലെ ക്ലാസുകൾ കുട്ടികൾ കണ്ടുവെന്നുറപ്പാക്കേണ്ട ചുമതലയും അദ്ധ്യാപകർക്കുണ്ട്.
അതേസമയം, കാലവർഷമെത്തുന്നത് ഡിജിറ്റൽ പഠനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. മലയോര, ആദിവാസി മേഖലകളിൽ മഴ കാരണം വൈദ്യുതി തടസപ്പെടാൻ സാദ്ധ്യതയുണ്ട്. പല സ്ഥലങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവന്നേക്കും. ഈ ദിവസങ്ങളിൽ ഡിജിറ്റൽ ക്ലാസുകൾ നഷ്ടപ്പെടുന്നത് പഠനത്തെ ബാധിക്കും. മഴ കനക്കുന്നത് ഇന്റർനെറ്റ് വേഗത കുറയ്ക്കുമെന്നും ആശങ്കയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |