വിത്തും തൈകളുമായി കൃഷിവകുപ്പ്
കൊല്ലം: ഓണത്തിന് ഒരു മുറം പച്ചക്കറി വിളയിച്ചെടുക്കാൻ ജില്ലയിൽ കൃഷിവകുപ്പ് തയ്യാറെടുക്കുന്നു. ബ്ലോക്ക് അടിസ്ഥാനത്തിൽ ഈയാഴ്ച വിത്തുകളും തൈകളും വിതരണം ചെയ്യും. ഒരുകോടി രൂപയാണ് ചെലവിടുന്നത്. കർഷക ക്ലസ്റ്ററുകൾ വഴിയാണ് വിതരണം.
മൂന്ന് സെന്റിന് ഒരു പായ്ക്കറ്റ് എന്ന ക്രമത്തിലാണ് വിത്തുകൾ ലഭിക്കുക. ജില്ലയിൽ 40 ലക്ഷം പായ്ക്കറ്റ് വിത്തുകളും 20 ലക്ഷം തൈകളും വിതരണത്തിന് തയ്യാറായിട്ടുണ്ട്. തിങ്കളാഴ്ചയോടെ ഇത് കൃഷിഭവനുകളിലെത്തും. സ്‌കൂളുകൾക്കോ, സന്നദ്ധ സംഘടനകൾക്കോ, കുടുംബശ്രീക്കോ വേണമെങ്കിൽ പ്രത്യേകമായി വിത്തുകളും തൈകളും നൽകും. ഗ്രൂപ്പായി ചെയ്താൽ സബ്‌സിഡിയും ലഭിക്കും. ജില്ലയിലെ പതിനൊന്ന് ബ്ലോക്കുകളിലും ഒരേ സമയത്താവും വിത്തുകളു തൈകളും വിതരണം ചെയ്യുക.
പച്ചക്കറി കൃഷി: 50 ഹെക്ടറിൽ
കർഷക ക്ലസ്റ്ററുകൾ: 05
ഒരു ക്ലസ്റ്റർ: 05 ഹെക്ടർ - 25 കർഷകർ
സബ്‌സിഡി: ഒന്നര ലക്ഷം (വിത്ത് കൂടാതെ)
വീടുകൾക്ക്: 3 സെന്റിന് ഒരു പായ്ക്കറ്റ്
ബ്ലോക്കിന് പച്ചക്കറി വിത്ത്: 30,000 - 50,000 പായ്ക്കറ്റ്
തൈകൾ: 2,50,000
ഒരു പായ്ക്കറ്റിൽ: അഞ്ചിനം
ഇനങ്ങൾ: വെണ്ടയ്ക്ക, പച്ചമുളക്, തക്കാളി, വഴുതന, ചീര, പയർ, പാവയ്ക്ക, ചുരയ്ക്ക, കറിവേപ്പ്, മത്തൻ, കുമ്പളം, പച്ചച്ചീര
''
തിങ്കളാഴ്ചയോടെ കൃഷിഭവനുകളിൽ വിത്തുകളും തൈകളുമെത്തും. ഓണത്തിന് ഒരുമുറം പച്ചക്കറി സജ്ജമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.
മോഹൻ ശങ്കർ,ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |