ആലക്കോട്: തിമിരി വില്ലേജിലെ ചെക്കിച്ചേരിയിൽ കാവിനോട് ചേർന്നുള്ള കാട്ടിനുള്ളിലെ തോട്ടുചാലിൽ ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ച 210 ലിറ്റർ വാഷ് പിടികൂടി. ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ ടി.വി. രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടതോടെയാണ് സാമൂഹ്യവിരുദ്ധർ വ്യാജചാരായ നിർമ്മാണത്തിലേക്ക് കടന്നത്. മദ്യം കിട്ടാനില്ലാത്തതിനാൽ ചാരായത്തിന് നല്ല ഡിമാന്റാണ്. വലിയ മുതൽമുടക്കില്ലാതെ എളുപ്പത്തിൽ നല്ല വരുമാനമുണ്ടാക്കുവാനുള്ള മാർഗ്ഗമായിട്ടാണ് വ്യാജമദ്യനിർമ്മാണത്തെ കാണുന്നത്. പ്രതികളെ കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റ്രീവ് ഓഫീസർമാരായ കെ.ജി. മുരളിദാസ്, പ്രകാശൻ ആലയ്ക്കൽ, സി.ഇ.ഒമാരായ എം.പി സുരേന്ദ്രൻ, ഷിജു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |