കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ സംഭവത്തിൽ സാക്ഷികളുടെ മൊഴിയെടുക്കൽ തുടരുന്നു. ഫ്ലാറ്റിലെ താമസക്കാർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
കേസിലെ പ്രതിയായ മാർട്ടിൻ ജോസഫിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നാളെ കോടതിയിൽ അപേക്ഷ നൽകും. മാർട്ടിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. ഇയാൾക്കെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മാർട്ടിനെ പൊലീസ് പിടികൂടിയത്. മാർച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശിയായ യുവതി ഗുരുതര പരിക്കുകളുമായി കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |