ലക്‌നൗ: ഉത്തർപ്രദേശിലെ 'കൊറോണ മാതാ' ക്ഷേത്രം പൊളിച്ചുനീക്കി. നിർമിച്ച് അഞ്ച് ദിവസത്തിനകമാണ് ക്ഷേത്രം പൊളിച്ചുമാറ്റിയത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഢിലെ ജൂഹി ശുകുൽപൂർ ഗ്രാമത്തിൽ നിർമിച്ച ക്ഷേത്രമാണ് കഴിഞ്ഞ വെള്ളിയാഴ്ച പൊളിച്ചുനീക്കിയത്.
കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയായിരുന്നു ക്ഷേത്രം പണിതതെന്ന് പ്രദേശവാസികൾ പറയുന്നു. ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചാൽ കൊവിഡ് വരില്ലെന്നായിരുന്നു ഇവരുടെ വിശ്വാസം. പൊലീസാണ് ക്ഷേത്രം പൊളിച്ചുനീക്കിയതെന്നും നാട്ടുകാർ ആരോപിച്ചു.
എന്നാൽ തങ്ങളല്ല ഇതിനുപിന്നിലെന്നും, തർക്ക സ്ഥലത്ത് നിർമിച്ച ക്ഷേത്രം പരാതിക്കാരനായ വ്യക്തിയാണ് പൊളിച്ചുനീക്കിയതെന്നാണ് പൊലീസ് പറയുന്നത്. ലോകേഷ് കുമാർ എന്നയാളാണ് ഈ ക്ഷേത്രം നിർമിച്ചത്. നാട്ടുകാരുടെ സംഭാവന സ്വീകരിച്ചായിരുന്നു നിർമാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |