SignIn
Kerala Kaumudi Online
Thursday, 25 April 2024 3.35 PM IST

അഴുക്കുചാൽ വൃത്തിയാക്കിയില്ല; കരാറുകാരന്‍റെ ദേഹത്ത്​ മാലിന്യമിട്ട്​ എംഎൽഎയും അനുയായികളും, വീഡിയോ

shiv-sena

മുംബയ്: അഴുക്കുചാൽ വൃത്തിയാക്കിയില്ല എന്നാരോപിച്ച് കരാറുകാരന്റെ തലയിൽ മാലിന്യം നിക്ഷേപിച്ച് ശിവസേന എം.എൽ.എ ദിലീപ് ലാൻഡെയും അനുയായികളും. മുബയിലെ ചാന്ദിവാലി പ്രദേശത്തെ വെളളക്കെട്ട് നിറഞ്ഞ തെരുവിൽ കരാറുകാരനെ നിർബന്ധം പൂർവം ഇരുത്തിയതിനു ശേഷം ശരീരത്തിൽ മാലിന്യം നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ എം.എൽ.എയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

അഴുക്കുചാലിൽ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്​തതോടെ റോഡിലേക്ക്​ ഒഴുകിയെത്തുകയായിരുന്നു. ഇതിൽ പ്രതിഷേധവും രൂക്ഷമായിരുന്നു. ഇതിൽ ജനങ്ങളുടെ ബുദ്ധിമുട്ട്​ അറിയിക്കാനാണ്​ ഇത്തരമൊരു പ്രവൃത്തിയെന്നായിരുന്നു ശിവസേന പ്രവർത്തകരുടെ പ്രതികരണം.

സഞ്ജയ് ന​ഗർ, സൂരജ് ബാ​ഗ് നിവാസികൾ മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് അഴുക്ക് ചാലിൽ നിന്നും വെളളം കവിഞ്ഞ് ഒഴുകുന്നതിലേക്ക് നയിച്ചു. ജനങ്ങൾ അവരുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്തു. എന്റെ ഉത്തരവാദിത്വം എന്ന നിലയിൽ ഞാനും ശിവസേന പ്രവർത്തകരും അഴുക്ക് ചാലുകൾ വൃത്തിയാക്കാൻ കഠിനമായി പരിശ്രമിക്കുന്നു. എന്നാൽ ഈ ഉത്തരവാദിത്വം ഏറ്റെടുത്ത കരാറുകാരൻ അത് ശരിയായി ചെയ്തില്ലെന്നും ലാൻഡെ പ്രതികരിച്ചു.

ലാൻഡയുടെ പ്രവൃത്തിക്കെതിരെ രൂക്ഷവിമർശനവുമായി നിരവധിപേർ രം​ഗത്തെത്തി. മുനിസിപ്പൽ കോർപ്പറേഷൻ തലത്തിൽ ശിവസേനയാണ് അധികാരത്തിലുളളതെന്ന് എല്ലാവർക്കും അറിയാം. അവർ കരാറുകാരനു നേരെ മാലിന്യം വലിച്ചെറിയുന്നു. ബ്രിഹാൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷന്റെ കാര്യങ്ങളുടെ ചുക്കാൻ പിടിക്കുന്ന ശിവസേന നേതാക്കൻമാർക്ക് നേരെ മാലിന്യം തളളണം. ഈ അഴിമതി അവരുടെ കണ്ണുകൾക്ക് മുന്നിൽ നടക്കട്ടെയെന്നും ബി.ജെ.പി എം.എൽ.എ രാം കാദം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SHIVSENA, DILIP LANDE, MLA DILIP LANDE, CONTRACTOR, GARBAGE, BRIHANMUMBAI, MUNICIPAL CORPORATION, BMC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.