SignIn
Kerala Kaumudi Online
Thursday, 25 April 2024 4.51 PM IST

ശിവൻകുട്ടി പ്രകടിപ്പിച്ചത് എസ്ഡിപിഐയോടുളള ഉപകാരസ്മരണ; ഇരിയ്ക്കുന്ന പദവിയെന്തെന്ന് ഓർക്കുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലും മന്ത്രിക്കുണ്ടാകണമെന്ന് വി വി രാജേഷ്

v-sivankutty

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എസ്.ഡി.പി.ഐ, എൻ.ഡി.എഫ് അനുഭാവികളോടുള്ള ഉപകാര സ്മരണയാണ് ഐഷ സുൽത്താനയെ ഫോണിൽ വിളിച്ച് മന്ത്രി ശിവൻകുട്ടി പ്രകടിപ്പിച്ചതെന്ന് ബി.ജെ.പി നേതാവ് വി.വി. രാജേഷ്. 3900 വോട്ടുകൾക്ക് വിജയിയ്ക്കാനും, മന്ത്രിയാകാനും കഴിഞ്ഞതിന്റെ സന്തോഷം തനിയ്ക്കു ലഭിച്ച ആദ്യ അവസരത്തിൽത്തന്നെ പ്രകടിപ്പിയ്ക്കുകയാണ്. ഇന്നലെ മുതൽ കേരളത്തിലെ പ്രധാന വാർത്തകളിലൊന്ന് ശിവൻകുട്ടി ജയിച്ച നേമം മണ്ഡലത്തിൽ നിന്ന് ഐസിസിൽ ചേർന്ന നിമിഷാ ഫാത്തിമയുടെയും, സംഘത്തിന്റെയും ഭാവിയെക്കുറിച്ചാണ്. നിമിഷ മതം മാറി തീവ്ര വാദിയാകാനുള്ള കാരണം മണക്കാടും, സ്റ്റാച്യുവിലും ഇപ്പോഴും കട നടത്തുന്ന എസ്.ഡി.പി.ഐക്കാരനാണ് എന്ന് എല്ലാ ചാനലുകളിലും നിമിഷയുടെ അമ്മ ആവർത്തിയ്ക്കുന്നുണ്ടെന്നും രാജേഷ് ഫേസ്ബുക്കിൽ ആരോപിച്ചു.

വി.വി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു എന്ന രാജ്യ ദ്രോഹ പരാമർശം നടത്തിയയാളിനെ ഫോണിൽ വിളിച്ച് പിന്തുണയും, ആശംസയുമറിയിയ്ക്കുന്ന വീഡിയോ ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നാടിനായി സമർപ്പിച്ചിരുന്നു. ഉദ്ദേശം രണ്ട് ലക്ഷം വോട്ടർമാരുള്ള നേമം മണ്ഡലത്തിലെ 3000- 3500 എസ് ഡി പി ഐ, എൻ ഡി എഫ് അനുഭാവികളോടുള്ള 'ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ' പ്രകടിപ്പിയ്ക്കലാണ് അദ്ദേഹത്തിന്റെ പ്രവർത്തി. 3900 വോട്ടുകൾക്ക് വിജയിയ്ക്കാനും, മന്ത്രിയാകാനും കഴിഞ്ഞതിന്റെ സന്തോഷം തനിയ്ക്കു ലഭിച്ച ആദ്യ അവസരത്തിൽത്തന്നെ മന്ത്രി പ്രകടിപ്പിയ്ക്കുകയാണ്.

സാധാരണ ഭരണാധികാരികൾ സമൂഹത്തിന് മാതൃകയാകണമെന്നാണ് വയ്പ്.പ്ലസ് ടു വരെയുള്ള പൊതു വിദ്യാഭ്യസമാണ് മന്ത്രി കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ ചിന്തയും, ഭാവിയും രൂപപ്പെടുന്ന പ്രായം. ഈ മന്ത്രിയെ മാതൃകയാക്കിയാൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും വളർന്നു വരുന്നവരുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ചിന്തയും, പ്രതീക്ഷയുമെന്താകും? 3500-4000 തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി സുഖിപ്പിയ്ക്കുമ്പോൾ ഇരിയ്ക്കുന്ന പദവിയെന്തെന്ന് ഓർക്കുവാനുള്ള സാമാന്യ ബുദ്ധിയെങ്കിലുമുണ്ടാകണം. ഇന്നലെ മുതൽ കേരളത്തിലെ പ്രധാന വാർത്തകളിലൊന്ന് മന്ത്രി വി ശിവൻ കുട്ടി ജയിച്ച നേമം മണ്ഡലത്തിൽ നിന്ന് ഐ എസ് ഐ എസിൽ ചേർന്ന 'നിമിഷാ ഫാത്തിമയുടെയും, സംഘത്തിന്റെയും ഭാവിയെക്കുറിച്ചാണ്.

കഴക്കൂട്ടത്തെ ഇടതുപക്ഷ കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ് നിമിഷയുടെ അമ്മ ബിന്ദു. നിമിഷ മതം മാറി തീവ്ര വാദിയാകാനുള്ള കാരണം മണക്കാടും,സ്റ്റാച്ചുവിലും ഇപ്പോഴും കട നടത്തുന്ന എ സ് ഡി പി ഐ ക്കാരനാണ് എന്ന് ബിന്ദു എല്ലാ ചാനലുകളിലും ആവർത്തിയ്ക്കുന്നുണ്ട്. നിമിഷയക്കു പുറമെ കൂടുതൽ തീവ്ര വാദിക്കുട്ടികൾ നാട്ടിലുണ്ടാകുവാനുള്ള പ്രേരണകൾ നല്കുന്നവർ മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യരാണോയെന്ന് അവരെ ജയിപ്പിച്ച നേമത്തെ ജനങ്ങൾ ചിന്തിയ്ക്കട്ടെ. കേരള നിയമസഭയിൽ അടിക്കടി രാജ്യദ്രോഹ പ്രമേയങ്ങൾ പാസ്സാക്കുമ്പോൾ നേരിയ വിയോജിപ്പെങ്കിലും നേമത്തിലൂടെ നിയമസഭയിലെത്തുമായിരുന്നു.

ആ പ്രതീക്ഷ കെടുത്താനും, ലക്ഷദ്വീപിൽ നിന്നുയരുന്ന രാജ്യദ്രോഹ ശബ്ദങ്ങൾക്ക് പിന്തുണ നല്കാനുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ചു ചേർന്നവർ സ്വന്തം വീട്ടിൽ വളർന്നു വരുന്ന കുട്ടികളുടെയിടയിൽ നിമിഷാ ഫാത്തിമമാരുണ്ടോയെന്ന് കണ്ണിലെണ്ണയുമൊഴിച്ച് നിരീക്ഷിച്ചാൽ നന്നായിരിയ്ക്കും. ഇടതു പക്ഷ കുടുബത്തിൽ ജനിച്ച് 'നേതാക്കന്മാർ പറഞ്ഞു പഠിപ്പിച്ച മതേതരത്വം' അക്ഷരം പ്രതി മകളെ പഠിപ്പിച്ച അമ്മ നേമം മണ്ഡലത്തിലെ ആറ്റുകാലിൽ കണ്ണീരും കയ്യുമായിരിപ്പുണ്ട്. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഇടയ്ക്ക് ഒന്ന് പോയിക്കാണണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V SIVANKUTTY, SIVANKUTTY, VV RAJESH, BJP, ISHA SULTHANA, LAKSHADWEEP, NIMISHA FATHIMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.