ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് സോഷ്യലിസം മമതാ ബാർജിയെ തന്റെ ജീവിതസഖിയാക്കി. ഞെട്ടേണ്ട, സി.പി.ഐ സേലം ജില്ല സെക്രട്ടറി എ. മോഹന്റെ മകനാണ് സോഷ്യലിസം. വധുവിന്റെ പേരാണ് മമത ബാനർജി. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആരാധനയാണ് മക്കൾക്ക് അപൂർവമായ പേര് ഇടാൻ കാരണമെന്ന് മോഹനൻ പറയുന്നു. സോഷ്യലിസത്തിന്റെ മൂത്ത സഹോദരങ്ങളുടെ പേര് കമ്യൂണിസം, ലെനിനിസം എന്നിങ്ങനെയാണ്. മോഹന്റെകുടുംബം കടുത്ത കമ്യൂണിസ്റ്റ് അനുഭാവികളാണെങ്കിലും മമതയുടെ കുടുംബം കോൺഗ്രസ് അനുഭാവികളാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരത്തേ കോൺഗ്രസുകാരിയായിരുന്നപ്പോഴാണ് ആരാധന മൂത്ത് ആ പേര് മകൾക്കിട്ടതെന്ന് വധുവിന്റെ പിതാവ് പറയുന്നു. ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ആർ. മുത്തരശൻ കാർമികനായി.മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചാണ് സോഷ്യലിസം കതിർമണ്ഡപത്തിലേക്ക് കയറിയത്.വിവാഹ ക്ഷണക്കത്ത് പുറത്തുവന്നതിന് പിന്നാലെ വധൂവരന്മാരുടെ പേരിലെ കൗതുകം വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |