ആലത്തൂർ:സി.പി.എം പ്രവർത്തകർ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വധഭീഷണി മുഴക്കി അസഭ്യം പറഞ്ഞെന്ന് രമ്യ ഹരിദാസ് എം.പിയുടെ പരാതി. സംഭവത്തെ തുടർന്ന് രമ്യ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ആലത്തൂർ പൊലീസ് കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ കേസെടുത്തു.
ആലത്തൂർ പൊലീസ് സ്റ്റേഷനു സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. അതുവഴി പോവുകയായിരുന്ന രമ്യ റോഡിൽ ശുചീകരണ പ്രവൃത്തിയിലേർപ്പെട്ടിരുന്ന ഹരിതകർമ്മ സേനാംഗങ്ങളെ കണ്ട് അവരുമായി സംസാരിച്ചു.
ഇതു കണ്ട് വന്ന പഞ്ചായത്ത് മുൻ പ്രസിഡന്റ് നാസർ അടക്കം എട്ടുപേർ മണ്ഡലത്തിൽ കാലുകുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി രമ്യ പറഞ്ഞു.ഉടൻ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. ഹരിതകർമ്മ സേനാംഗങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.പൊലീസ് എത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി വാങ്ങി കേസെടുത്തു. എം.പി.യോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ലോക്ക് ഡൗണിൽ കൂട്ടംകൂടിയത് ചോദ്യം ചെയ്തത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും സി.പി.എം നേതൃത്വം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |