പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് പണിതു നൽകുന്ന 206 ാമത് സ്‌നേഹഭവനം പറക്കോട് വലിയവിള തെക്കേതിൽ സരിതയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. വർഷങ്ങളായി ടാർപോളിൻ കൊണ്ടുള്ള ഒരു ചെറിയ കുടിലിലായിരുന്നു സരിത മക്കളായ പത്തിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളോടും പ്രായമായ അച്ഛനോടും അമ്മയോടും കൂടി താമസിച്ചിരുന്നത്. രോഗംമൂലം ബുദ്ധിമുട്ടിയിരുന്ന സരിത ജോലിക്കു പോകാൻ പറ്റാതെ കുട്ടികളുടെ പഠനത്തിനും ജീവിത ചെലവിനുമായി ബുദ്ധിമുട്ടിലായിരുന്നു. പറക്കോട് കനാലിനു അടുത്തായി കണ്ടത്തിൽ വാങ്ങിയ സ്ഥലത്ത് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു ഇവരുടെ ജീവിതം. ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ രണ്ട് മുറികളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 750 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള വീട് പണിതു നൽകുകയായിരുന്നു. വാർഡ് അംഗം ലിജി ഷാജി, ഷീജ, കെ.പി. ജയലാൽ, ഉണ്ണികൃഷ്ണൻ നായർ, ശ്രീലത.കെ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |