തിരുവനന്തപുരം: 17 മുതൽ കൂടുതൽ ഇളവുകൾ നൽകി ക്രമേണ ലോക്ക്‌ഡൗൺ സംസ്ഥാന സർക്കാർ പിൻവലിച്ചേക്കും. ഇതു സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും. ലോക്ക്‌ഡൗൺ അവസാനിക്കുന്ന 16നു മുമ്പായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 10 ശതമാനത്തിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.
കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക് ഡൗൺ തുടരുന്നതിനാൽ നിത്യജീവിതത്തിലെ പ്രശ്നങ്ങളും വരുമാനമില്ലായ്മയും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിനെക്കുറിച്ച് ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇനിയും നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ ജനജീവിതം ദുസ്സഹമാകുമെന്ന് ജനപ്രതിനിധികളും സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.
രണ്ടാം വ്യാപനം അതിശക്തമായതിനെത്തുടർന്നാണ് മേയ് എട്ടിന് സംസ്ഥാനത്ത് വീണ്ടും പൂട്ടുവീണത്. എക്കാലത്തും ലോക്ക്‌ഡൗൺ പ്രായോഗികമല്ലെന്നും കൊവിഡ് ഉടൻ ഒഴിഞ്ഞുപോകില്ലെന്നുമുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രായോഗികമായ സമീപനത്തിനാണ് സർക്കാർ ശ്രമം. വ്യാപനം കൂടുതലുള്ളയിടങ്ങളിൽ പ്രാദേശിക ലോക്ക്ഡൗൺ തുടരാമെന്ന വിദഗ്ദ്ധരുടെ അഭിപ്രായവും കണക്കിലെടുക്കും.
ഇളവുകൾക്ക് സാദ്ധ്യത
ഓട്ടോറിക്ഷ, ടാക്സി സർവീസുകൾ അനുവദിക്കും. വർക്ക്ഷോപ്പ്, ബാർബർ ഷോപ്പ്,നെയ്ത്ത്, തുന്നൽ തടങ്ങിയ സ്ഥാപനങ്ങൾ തുറക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |