പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്ര കവാടത്തിലെ ശിവ - പാർവതി മണ്ഡപത്തിന്റെ മുൻവശത്തെ ചില്ലുകൾ തകർത്തു. ഇന്നലെ പുലർച്ചെ ഇതുവഴി പോയ ഭക്തരാണ് വിവരം ഭാരവാഹികളെ അറിയിച്ചത്. ശനിയാഴ്ച രാത്രി 11ന് ശേഷമാണ് അക്രമം നടന്നതെന്ന് സംശയിക്കുന്നു.
വിവരമറിഞ്ഞ് പുലർച്ചെ ആറോടെ ഭക്തർ സ്ഥലത്ത് തടിച്ചുകൂടി. പള്ളുരുത്തി പൊലീസ് സ്ഥലം സന്ദർശിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പള്ളുരുത്തി ബ്ലോക്ക് ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ പിന്നിലെ ചില്ലും തകർത്തിട്ടുണ്ട്. തകർക്കാൻ ഉപയോഗിച്ച ചുറ്റിക ബസിൽ നിന്ന് കണ്ടെത്തി. ബസുടമയും പൊലീസിൽ പരാതി നൽകി.
വെളളാപ്പളളി നടേശൻ പ്രതിഷേധിച്ചു
പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്ര കവാടത്തിനു മുന്നിലെ ശിവ-പാർവതി മണ്ഡപത്തിന്റെ ചില്ലുകൾ തകർത്ത സംഭവത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിഷേധിച്ചു. എസ്.ഡി.പി.വൈയും എസ്.എൻ.ഡി.പി യോഗവും സംയുക്തമായി പ്രതിഷേധ പ്രകടനം നടത്തി.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ ക്ഷേത്രത്തിനു മുൻവശം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |