ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ ഏഴ് മടങ്ങുണ്ടെന്ന വാർത്ത ശാസ്ത്രീയ അടിത്തറയില്ലാത്ത ആരോപണം മാത്രമാണെന്ന് ഐ.സി.എം.ആറും കേന്ദ്രവും.
കേന്ദ്രസർക്കാർ പുറത്ത് വിട്ട കൊവിഡ് മരണക്കണക്കിൽ പൊരുത്തക്കേടുണ്ടെന്നും അതിന്റെ അഞ്ച് മുതൽ ഏഴ് മടങ്ങുവരെയാണ് യഥാർത്ഥ മരണമെന്നും കഴിഞ്ഞ ദിവസം ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു.
അടിസ്ഥാനമില്ലാത്ത വിശകലമാണ് ഇതിലുള്ളതെന്നും ശാസ്ത്രീയ തെളിവുകൾ അതിൽ ഇല്ലെന്നും കേന്ദ്രം സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങൾ ഉന്നയിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കൊവിഡ് കുറയുന്നു: പോസിറ്റിവിറ്റി 4.25 %
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 71 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണിത്. പ്രതിദിന പോസിറ്റിവിറ്റി അഞ്ച് ശതമാനത്തിൽ താഴെയായി. 4.25 ശതമാനമാണ് കഴിഞ്ഞ ദിവസത്ത പോസിറ്റിവിറ്റി. 3,303 പേരാണ് മരിച്ചത്. 31 ദിവസമായി പുതിയ രോഗികളേക്കാൾ കൂടുതലാണ് രോഗമുക്തരുടെ എണ്ണം.
രോഗമുക്തി 95.26 ശതമാനമായി ഉയർന്നു.
ഇതുവരെ ഏറ്റവും കുടുതൽ രോഗികൾ മഹാരാഷ്‌ട്ര, കർണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 58,05,565 പേർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കർണാടകയിൽ 26,35,122 പേർക്കും, കേരളത്തിൽ 25,84,853 പേർക്ക് രോഗം ബാധിച്ചു. രാജ്യത്ത് ആകെ മരണം 3,70,407 ആയി. 2,80,43,446 പേരാണ് ആകെ രോഗമുക്തരായത്. ഇന്നലെ. 1,32,062 പേർ രോഗമുക്തരായി. രാജ്യത്ത് 10,26,159 പേരാണ് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |