തിരുവനന്തപുരം: രണ്ടു ദിവസത്തെ സമ്പൂർണ ലോക്ക്ഡൗൺ അവസാനിച്ചതോടെ ഇന്നു മുതൽ ഹോട്ടലുകളിൽ ഹോം ഡെലിവറിക്കൊപ്പം ടേക്ക് എവേ കൗണ്ടറുകളും പ്രവർത്തിക്കും. നിയന്ത്രണങ്ങൾ കടുപ്പിക്കണോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ വലിയ കുറവ് ഉണ്ടായിട്ടില്ല. ഇത് കൂടി പരിഗണിച്ചാകും തീരുമാനം. ഇന്നലെയും നഗരത്തിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നഗരാതിർത്തി പ്രദേശങ്ങൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ച് പരിശോധന നടത്തി. പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളാണ് ക്രമീകരിച്ചിരുന്നത്. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിച്ചുള്ളു. സമയക്രമവും കൊവിഡ് പ്രോട്ടോക്കോളും ലംഘിച്ച കടകൾക്കെതിരെ കേസെടുത്ത് പൂട്ടിച്ചു. സിറ്റിയിൽ 378 കേസുകളിൽ 43 പേരെ പിടികൂടി. 238 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. റൂറൽ മേഖലയിൽ 1560 കേസുകളിൽ 853 പേരെ പിടികൂടി. 1336 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |