SignIn
Kerala Kaumudi Online
Friday, 29 March 2024 8.48 PM IST

ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയതിനു പിറകേ പത്രപ്രവർത്തകൻ മരണമടഞ്ഞു, വാഹനാപകടമെന്ന് പൊലീസ്

sulabh

ലക്നൗ: ജീവന് ഭീഷണിയുണ്ടെന്ന് പരാതി നൽകിയതിന്റെ പിറ്റേന്ന് പത്രപ്രവർത്തകൻ വാഹനമിടിച്ചു മരിച്ചു. എ ബി പി ന്യൂസിന് വേണ്ടി പ്രവർത്തിക്കുന്ന സുലഭ് ശ്രീവാസ്തവയാണ് മരണമടഞ്ഞത്. പ്രദേശത്തെ മദ്യ മാഫിയയ്ക്കെതിരെ വാർത്ത കൊടുത്തതിനെ തുടർ‌ന്ന് ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസം സുലഭ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസിന്റെ വിശദീകരണം അനുസരിച്ച് രാത്രി 11 മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സുലഭ് തന്റെ ഇരുചക്രവാഹനത്തിൽ നിന്നും വീഴുകയും തല കല്ലിൽ തട്ടുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുറച്ച് തൊഴിലാളികൾ വഴിയിൽ കിടക്കുന്ന സുലഭിനെ ആശുപത്രിയിലാക്കുകയും കൂട്ടുകാരെ വിളിച്ച് അറിയിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ സുലഭ് മരണമടഞ്ഞിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രാഥമിക അന്വേഷണത്തിൽ സുലഭ് സഞ്ചരിച്ചിരുന്ന ബൈക്ക് വഴിവക്കിലുള്ള കുഴൽകിണറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ഉത്തർ പ്രദേശിലെ പ്രാതാപ്ഗർഹ് പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സുരേന്ദ്ര ദ്വിവേദി പറഞ്ഞു. സുലഭ് നൽകിയ പരാതിയെകുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്ന് ദ്വിവേദി അറിയിച്ചു.

എന്നാൽ സംഭവസ്ഥലത്തു നിന്ന് ലഭിച്ച ഫോട്ടോകളിൽ സുലഭിന്റെ മുഖത്ത് മുറിവുകൾ കാണപ്പെട്ടിരുന്നു. കൂടാതെ വസ്ത്രങ്ങൾ എല്ലാം കീറിയതു പോലെയും പാന്റ്സ് പകുതി വരെ അഴിച്ച നിലയിലുമായിരുന്നു.

തന്റെ റിപ്പോർട്ട് സംപ്രേക്ഷണം ചെയ്തതിനു ശേഷം തന്നെ ആരോ പിന്തുടരുന്നതായി സംശയം ഉണ്ടെന്നും തന്നെ ഉപദ്രവിക്കാൻ മദ്യമാഫിയ പദ്ധതിയിടുന്നതായി തനിക്ക് അറിവ് ലഭിച്ചതായും സുലഭ് തന്റെ പരാതിയിൽ പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME, UTTAR PRADESH, YOGI ADITYAANTH, JOURNALIST KILLED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.