കോഴിക്കോട്: മരംമുറി ഉത്തരവ് പുതുക്കുന്നതിനോട് യോജിപ്പെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. റവന്യൂമന്ത്രിയും കഴിഞ്ഞ ദിവസം അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മരംമുറി ഉത്തരവ് ഉദ്യോഗസ്ഥന്‍ ഒറ്റയ്ക്ക് ഇറക്കിയിട്ടില്ല. മുന്‍ റവന്യൂ, വനം മന്ത്രിമാര്‍ തമ്മില്‍ ആലോചിച്ചിട്ടുണ്ടാകാമെന്നും ശശീന്ദ്രൻ പറഞ്ഞു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയുണ്ടാകില്ല. കേസിൽ സമഗ്ര അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തുടർനടപടിയുണ്ടാകൂ . റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആരെ ശിക്ഷിക്കണം എന്ത് ശിക്ഷ നൽകണം എന്ന് തീരുമാനിക്കുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തരവ് ഇറക്കുന്നതിൽ റവന്യൂ വകുപ്പിന് പിഴവുണ്ടായിട്ടില്ല. ബഹുജന ആവശ്യം കാരണമാണ് ഉത്തരവ് ഇറക്കിയത്. കർഷകരെ സഹായിക്കുക മാത്രമായിരുന്നു ഉത്തരവിന്‍റെ ഉദ്ദേശലക്ഷ്യം. റവന്യൂ വകുപ്പിന്‍റെ ഈ ഉത്തരവ് മറയാക്കി അനധികൃത മരം മുറി നടത്തുകയായിരുന്നു. മരങ്ങൾ സർക്കാരിലേക്ക് തിരിച്ചുപിടിച്ച് ധന നഷ്‌ടം നികത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |