ലൈംഗിക അതിക്രമ ആരോപണത്തിൽ മാപ്പുപറഞ്ഞുകൊണ്ട് മലയാളി റാപ്പർ വേടൻ ഇൻസ്‌റ്റഗ്രാമിലിട്ട കുറിപ്പിൽ ലൈക്ക് ചെയ്‌തവർക്കെതിരെ പരിഹാസവുമായി സംവിധായകൻ ഒമർ ലുലു. നടൻ ദിലീപിനേതിരെ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ പ്രതിയാണെന്ന് ഗണിച്ച് കണ്ടെത്തിയവർ ലൈംഗികാതിക്രമ ആരോപണത്തിൽ കുറ്റസമ്മതം നടത്തി പോസ്‌റ്റിട്ട വേടനെ ലൈക്ക് ചെയ്‌ത് പിന്തുണക്കുകയാണെന്ന് ഒമർ ലുലു ആരോപിക്കുന്നു.
സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന ആളാണ് ലൈക്കിന് പോലും കൃത്യമായ രാഷ്‌ട്രീയമാനമുണ്ടെന്ന് പറഞ്ഞത്. അക്കണക്കിന് ഇരക്കൊപ്പമല്ല മാപ്പ് ഇരന്ന് പോസ്‌റ്റിടുന്ന പ്രതിക്കൊപ്പമാണ് അവരെന്നും ഇവരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഒമർ ലുലു ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:
ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ
പീഢനാരോപണം നേരിട്ട് അതിനു മാപ്പ് ചോദിച്ചുകൊണ്ട് വേടൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ലൈക്ക് ചെയ്തത് മലയാളത്തിലെ പ്രമുഖരായ 'പുരോഗമന കോമാളികൾ.'
പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ് കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ് എന്ത് വിളിക്കണം? ദിലീപ് വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച് കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്, മറ്റൊരു പീഢനക്കേസ് പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച് പിന്തുണക്കുന്നവർ!
അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത് ഒരു 'ലൈക്കി'നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്? അങ്ങനെയെങ്കിൽ നിങ്ങൾ ഇരയ്‌ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെല്ലേ തെളിയിച്ചത്? 'സ്ത്രീപക്ഷ' നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത് നിർത്താൻ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച് അറിയുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |