രോഗം നിർണയിക്കുന്നതിന് നാഡീപരിശോധനയാണ് ദത്താത്രേയ പരമ്പര സ്വീകരിക്കുന്നത്. ശരീരത്തിനും മനസിനും സംഭവിക്കുന്ന അനുഭവങ്ങൾ നാഡിമിടിപ്പ് അതിസൂക്ഷ്മമായി വിലയിരുത്തി രോഗത്തിന്റെ കാരണം കണ്ടെത്തുന്ന രീതി. പരിചയസമ്പന്നനായ വൈദ്യർക്കേ ഇത് സാദ്ധ്യമാകൂ. അതിസൂക്ഷ്മമായ കമ്പനങ്ങളെ തിരിച്ചറിഞ്ഞ് രോഗകാരണങ്ങൾ കണ്ടെത്തുന്ന രീതിയാണിത്. നാഡീപരീക്ഷ സിദ്ധിയും ശിഷ്യന് ഗുരു പകർന്നുനൽകി. ഹിമാലയത്തിന്റെ താഴ്വരയിൽ ദത്താത്രേയ ആശ്രമത്തിലും ഋഷികേശിൽ കൈലാസാശ്രമത്തിലും താമസിച്ച് പഠിച്ചു.
ദത്താത്രേയ കുടുംബത്തിന്റെ ചരിത്രം തിരുത്താനും രാഘവൻ കാരണമായി.
ദത്താത്രേയ പരമ്പരയിൽ പിതാവ് തന്നെയാണ് ഗുരുനാഥൻ. പൈതൃകമല്ല, അർഹതയുള്ള ജിജ്ഞാസുക്കൾക്കാണ് വൈദ്യശാസ്ത്രം നൽകേണ്ടതെന്ന നിലപാട് കുടുംബത്തെ അംഗീകരിപ്പിക്കാൻ ധനഞ്ജയ ദത്തത്രേയ ദേവിന് കഴിഞ്ഞു. രാഘവൻ ഉൾപ്പെടെ അഞ്ചുപേരെ തിരഞ്ഞെടുത്താണ് വൈദ്യം പഠിപ്പിച്ചത്. ഗുരുവില്ലായിരുന്നെങ്കിൽ രാഘവൻ വൈദ്യർ ഉണ്ടാകില്ലായിരുന്നെന്ന് അദ്ദേഹം കൈകൂപ്പി പറയുന്നു. ഋഷികേശിൽ പരിശീലനം പ്രായോഗികമാണ്. സർപ്പബാധയെപ്പറ്റി പഠിപ്പിക്കാൻ ശിഷ്യരെ വനത്തിൽ കൊണ്ടുപോകും.
സർപ്പത്തെ കണ്ടെത്തി ഗുരു വെറും കൈകൊണ്ട് പിടിക്കും. ശിഷ്യരെ കാണിച്ച് ഓരോ കാര്യങ്ങളും പഠിപ്പിക്കും. ശിഷ്യർക്ക് കൈയുറയും കാലിൽ ബൂട്ടും ധരിപ്പിച്ചാണ് വനത്തിൽ കയറ്റുക. വനത്തിലെത്തുന്ന ഗുരുവിന്റെ തോളിൽ കാട്ടുപക്ഷികൾ പറന്നിരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് രാഘവൻ ഓർക്കുന്നു. ഒമ്പതാം വയസിൽ ഗുരുവിൽ നിന്ന് ആരംഭിച്ച പഠനം പതിനാലര വർഷം നീണ്ടു. സംസ്കൃതം, വേദം, ഫിലോസഫി തുടങ്ങിയവ ഹിമാലയത്തിലെ നിരവധി ഋഷിമാരിൽ നിന്ന് പഠിച്ചു. ഫിസിയോതെറാപ്പിയും പഠിച്ചു. ഇരുപത്തിനാലാം വയസിൽ വൈദ്യരത്നം പദവിയും സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |