റാന്നി: മുഖ്യമന്ത്രിയുടെയും വനം,റവന്യു മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് സംസ്ഥാനത്ത് വ്യാപകമായി വനംകൊള്ള നടന്നതെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മരംമുറിച്ചു കടത്തിയതായി ആരോപണമുള്ള റാന്നിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 370 മരങ്ങൾ റാന്നിയിൽ നിന്ന് മാത്രം കടത്തിയിട്ടുണ്ട്. കർഷകരെ സഹായിക്കാൻ എന്നപേരിൽ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ എല്ലാ ജില്ലകളിലും മരങ്ങൾ മുറിച്ചുകടത്തി. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥൻ അന്വേഷിച്ചിട്ട് കാര്യമില്ല. ഏതാനും ഉദ്യോഗസ്ഥരെ മാത്രം ശിക്ഷിച്ചാൽ പോര. പ്രതിഫലം പറ്റിയ മുഴുവൻപേരെയും കണ്ടെത്തണം. മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |