ന്യൂഡൽഹി: ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു നേതൃത്വം കൊടുത്ത അനധികൃത നെറ്റ്‌വർക്കുകൾക്ക് തടയിട്ട് ഫേസ്‌ബുക്ക്.. പാക് സൈന്യം നിയോഗിച്ച പി ആർ. കമ്പനിയാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചത്.ജേശീയ മാദ്ധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്..
പാകിസ്ഥാൻ ആസ്ഥാനമായ പി. ആർ കമ്പനി ആൽഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളിൽ രാജ്യാന്തര വാർത്താ ഏജൻസികളുടേതെന്ന തരത്തിൽ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകൾ വന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ കൊവിഡ് പ്രതിരോധം, മുസ്ലീം വിഭാഗത്തിനോടുള്ള പെരുമാറ്റം, കാശ്മീർ വിഷയം എന്നിവയാണു പോസ്റ്റുകളിലുണ്ടായിരുന്നത്. പാകിസ്ഥാൻ സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആൽഫപ്രോയുടെ വെബ്‌സൈറ്റ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പോസ്റ്റുകൾ സംഘടിതമായ വ്യാജ ആക്രമണമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാാണ് ഫേസ്ബുക്ക് ഇടപെടൽ. സോഷ്യൽ മീഡിയയുടെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകൾ ലംഘിച്ചതിനാണ് നടപടി.
പാകിസ്ഥാനിൽ ക്രിയേറ്റ് ചെയ്ത, പ്രധാനമായും ആ രാജ്യത്തെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള 40 ഫേസ്‌ബുക്ക് അക്കൗണ്ടുകൾ, 25 പേജുകൾ, ആറ് ഗ്രൂപ്പുകൾ, 28 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവ നീക്കം ചെയ്തു. ആഗോളതലത്തിൽ ഇംഗ്ലീഷ്, അറബിക് ഭാഷകളിലും പോസ്റ്റുകളുണ്ട്. 2019 ഏപ്രിലിൽ നീക്കിയ നെറ്റ്‌വർക്കിലേക്കു ചില ലിങ്കുകൾ പോകുന്നെന്ന സംശയത്തെ തുടർന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇതു കണ്ടെത്തിയത്. ആൽഫപ്രോയുമായി ബന്ധപ്പെട്ട വ്യക്തികൾക്കാണ് ഇതിൽ പങ്കാളിത്തമെന്നും തിരിച്ചറിഞ്ഞു–
ഇസ്‍ലാമബാദ് ആസ്ഥാനമായ ഡിജിറ്റൽ മീഡിയ സ്ഥാപനമാണ് ആൽഫപ്രോ. ലഹോറിലും പാകിസ്ഥാനിലുടനീളവും സാന്നിധ്യമുണ്ട്. കോർപറേറ്റ് മേഖലയിലെ ആവശ്യക്കാർക്കും വികസന പദ്ധതികൾക്കുമായി വെബ്സൈറ്റ്, പത്രങ്ങൾ, മാഗസിനുകൾ എന്നിവയ്ക്കായി വീഡിയോ, ഓഡിയോ, ടെക്സ്റ്റ് എന്നീ ഉള്ളടക്കങ്ങൾ നിർമിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളും ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ്, പാകിസ്ഥാൻ സൈന്യം, സിറ്റി ഡിസ്ട്രിക്റ്റ് ഗവൺമെന്റ് തുടങ്ങിയവയും കമ്പനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |