ലോക്ക്ഡൗൺ കാരണം വീട്ടിലിരിക്കാൻ നിർബന്ധിതരായതോടെയാണ് ഗെയിമിംഗ് ആപ്പുകൾക്ക് ആവശ്യക്കാർ ഏറിയത്. നിരവധി പേരാണിപ്പോൾ ലൂഡോ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് ഓൺലൈനായി കളിയിൽ മുഴുകിയത്. എന്നാൽ, ലൂഡോയിൽ വിജയിക്കുന്നത് കഴിവ് കൊണ്ടാണോ അതോ ഭാഗ്യം കൊണ്ടാണോ എന്നാണ് ഇപ്പോഴത്തെ വിഷയം.
ഈ വിഷയത്തിൽ അന്തിമ വിധി മുംബയ് ഹൈക്കോടതിയുടെ മുമ്പിലാണുള്ളത്. ഓൺലൈൻ ലൂഡോ ഗെയിമായ 'ലൂഡോ സുപ്രീം'നെതിരായി കേസ് വന്നതോടെയാണ് കളി ജയിക്കുന്നത് കഴിവോ? ഭാഗ്യമോ? എന്ന ചോദ്യം ശക്തമായത്.
ഗെയിം ഉടമകളായ കാഷ്‌ഗ്രെയിൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ ലൂഡോ ഗെയിം ജയിക്കുന്നത് ഭാഗ്യം കൊണ്ടാണെങ്കിൽ അത് ചൂതാട്ടത്തിന്റെ പരിധിയിൽ വരുമെന്നും നിരോധിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. ജഡ്ജിമാരായ അഭയ് ആനന്ദ്, എസ്.എസ്. ഷിൻഡെ എന്നിവർ ഈ കാര്യത്തിൽ മഹാരാഷ്ട്ര ഗവൺമെന്റിനോട് അഭിപ്രായം ആരാഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കോടതിയുടെ തീരുമാനം.
അതേസമയം, ഇത്തരം നിസാര കാര്യങ്ങളിൽ കോടതി വിലപ്പെട്ട സമയം പാഴാക്കുന്നുവെന്ന് വിമർശിച്ച് നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. മറ്റു പ്രധാന കേസുകളെല്ലാം മാറ്റിവച്ച് ഇത്ര അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണൊ ഇതെന്നാണ് പലരും ചോദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |