തിരുവനന്തപുരം: മരം മുറിക്കാനുള്ല ഉത്തരവ് സർക്കാർ ഇറക്കിയത് കർഷകരെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നുവെന്നും എന്നാൽ ആ ഉത്തരവിന്റെ മറവിൽ ആരെങ്കിലും മരം മുറിച്ചു വിറ്റിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കാനം ഇത് പറഞ്ഞത്.
തങ്ങൾ നട്ട മരം മുറിക്കാൻ നിരവധി കർഷകർ അപേക്ഷ സമർപ്പിച്ചിരുന്നെന്നും അപേക്ഷകൾ നിരവധി ആയപ്പോൾ അതിന് അനുകൂലമായി തീരുമാനം എടുക്കുകയായിരുന്നുവെന്ന് കാനം പറഞ്ഞു. "തങ്ങൾ നട്ട മരങ്ങൾ മുറിക്കുകയെന്നത് കർഷകരുടെ അവകാശമായി തോന്നിയതിനാലാണ് മരം മുറിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ആ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുക തന്നെ വേണം," കാനം അഭിപ്രായപ്പെട്ടു.
കർഷകരുടെ പ്രശ്നം മനസ്സിലാക്കി എടുത്ത തീരുമാനമായിരുന്നുവെന്നും പ്രതികൾ പറയുന്നതിനൊന്നും മറുപടി പറയാൻ സാധിക്കില്ലെന്നും കാനം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |