തിരുവനന്തപുരം: മെയ് ആറിന് ആരംഭിച്ച കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായെന്നും ലോക്ക് ഡൗണിനും കടുത്ത നിയന്ത്രങ്ങൾക്കും ജനങ്ങൾ നൽകിയ പിന്തുണയാണ് കാരണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്തയാഴ്ച കൊവിഡ് പ്രതിദിന വ്യാപനത്തിൽ 16 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങൾ ലഘൂകരിച്ചുവെന്ന് കരുതി മാനദണ്ഡങ്ങൾ പാലിക്കാതിരിക്കരുത്. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വേരിയന്റ് കൊവിഡാണ് പടരുന്നത്. ഇത് മാരകമായേക്കാം. ഇനിയൊരു ലോക്ക് ഡൗൺ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും വാക്സിനേഷനുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
41 ദിവസത്തെ കാെവിഡ് ചിത്രം
മേയ് 6ന് 42,464 പുതിയകേസുകൾ (ജൂൺ 15ന് 12,246)
മേയ്15 ന് ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 27.8 % (ജൂൺ 15ന് 12.1%)
മേയ് 15ന് ആക്ടിവ്‌കേസുകൾ 4,45,334 (ജൂൺ 15ന് 1,12,361)
ഉപയോഗിച്ച ഐ.സി.യു കിടക്കകൾ 63 %
വെന്റിലേറ്ററുകൾ 32 %
മ്യൂക്കർ ഫംഗസ് രോഗം നിയന്ത്രണ വിധേയം
ടി.പി.ആർ 15 % താഴെ
തിരുവനന്തപുരം ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും
ടി.പി.ആർ 10 % താഴെ
ആലപ്പുഴ, കണ്ണൂർ, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ
ജൂൺ 11,12,13 ദിവസങ്ങളിലെ ശരാശരി ടി.പി.ആർ അതിനു മുമ്പുള്ള മൂന്നു ദിവസങ്ങളിലേക്കാൾ 8.26 % കുറഞ്ഞു.
അടുത്ത ആഴ്ചയിൽ വർദ്ധനയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം ജില്ലയിൽ 5 %
തൃശൂർ ജില്ലയിൽ 1 %
ആക്ടിവ് കേസുകൾ
ജൂൺ 20ന് 1.2 ലക്ഷവും ജൂൺ 27ന് 95,000 ആയി കുറയും
40 ന് മുകളിലുള്ളവർക്ക് ജൂലായ് 15ഒാടെ ആദ്യഡോസ്
ഇതിനകം 34 % പേർക്ക് ആദ്യഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 9 % പേർക്ക് രണ്ട്‌ഡോസ് നൽകി.
40 വയസിനു മുകളിലുള്ളവർക്കെല്ലാം ജൂലായ് 15 ഓടെ ആദ്യഡോഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |