തിരുവനന്തപുരം: പ്രതിദിനം 51.4ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇടുക്കി അപ്പർ കല്ലാർ ജലവൈദ്യുതി പദ്ധതി അടുത്തമാസം കമ്മിഷൻ ചെയ്യും. ഇന്നലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ വൈദ്യുതി ഭവനിൽ ചേർന്ന അവലോകന സമിതിയുടേതാണ് തീരുമാനം. വിരിപ്പാറ വിയറിൽ നിന്ന് ടണൽ വഴി കല്ലാർ പുഴയിൽ വരുന്ന വെള്ളം മറ്റൊരു ടണൽ വഴി തിരിച്ചുവിട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഒരു മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകൾ സ്ഥാപിച്ചാണ് ഉത്പാദനം. 15 കോടിയുടെ പദ്ധതിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത് നോയ്ഡയിലുള്ള പവർമെക് പെന്റാഫ്‌ളോർ ഹൈഡ്രോമാഗസ് എസ്.ഇ.ഡബ്ല്യു കൺസോർഷ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |