വാഷിംഗ്ടൺ : കൊവിഡ് വാക്സിൻ ദീർഘകാലത്തേക്ക് ഫലം ചെയ്യണമെങ്കിൽ ബൂസ്റ്റർ ഡോസ് വേണമെന്ന് പഠനം. നിലവിൽ രണ്ട് ഡോസ് വാക്സിനാണ് ജനങ്ങൾക്ക് നൽകുന്നത്. പൊതുവേ രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കൊവിഡിൽ നിന്ന് സുരക്ഷിതരാണെന്ന പഠനങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലും യു.എസിലും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളിലും നടത്തിയ പഠനത്തിലാണ് ബൂസ്റ്റർ ഡോസ് കൂടി എടുത്താൽ മാത്രമേ വൈറസിൽ നിന്ന് പൂർണ സുരക്ഷ ഉറപ്പു വരുത്താൻ കഴിയൂവെന്ന് തെളിഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വൈകാതെ ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും എയിംസിലെ ഡോക്ടറായ സഞ്ജീവ് സിൻഹ പറഞ്ഞു. ഡാറ്റയുടെ അടിസ്ഥാനത്തിൽ മാത്രമാവും ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ മെഡിക്കൽ ജേണലിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വാക്സിൻ ഇടവേള വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |