തിരുവനന്തപുരം: നിയമാനുസൃതമല്ലാത്ത മരംമുറിയെ തടസ്സപ്പെടുത്തുന്നതിനോ കേസെടുക്കുന്നതിനോ മറ്റ് തുടർനടപടികൾക്കോ വനം, റവന്യു അധികാരികൾക്ക് തടയിടുന്നതല്ല വിവാദ ഉത്തരവെന്ന് മുൻ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ വിശദീകരിച്ചു.
നിയമാനുസരണം മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തിയാൽ നടപടിയെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. ഏത് മരം മുറിച്ചാലും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെങ്കിൽ ട്രാൻസിറ്റ് പെർമിറ്റ് വേണം. വനം ഉദ്യോഗസ്ഥർ ഇൗ പെർമിറ്റ് നൽകണമെങ്കിൽ വില്ലേജ് ഓഫീസറുടെ പൊസ്സഷൻ സർട്ടിഫിക്കറ്റ് വേണം. അനധികൃതമായാണ് മരം മുറിച്ചതെങ്കിൽ തീർച്ചയായും അതപ്പോൾ വെളിപ്പെടും.
നിയമാനുസരണം കർഷകൻ മരം മുറിക്കുന്നത് തടസ്സപ്പെടുത്തരുതെന്ന വ്യവസ്ഥ കാരണമാണ് ചിലതൊക്കെ സംഭവിച്ചതെന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. കുടുംബത്തിലെ അത്യാവശ്യ സന്ദർഭങ്ങളിൽ നിയമം അനുവദിക്കുന്ന മരങ്ങൾ പോലും മുറിക്കുന്നതിനെ ഉദ്യോഗസ്ഥർ തടയുന്നുവെന്ന ആരോപണം കർഷക സംഘടനകളുയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |