തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ ഉത്തരവ് ദുരുപയോഗം ചെയ്‌ത് വ്യാപകമായി മരംകൊള്ള നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് ക്രൈംബ്രാഞ്ച്. കരാറുകാരുമായി ചേർന്ന് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. വലിയതോതില്‍ സാമ്പത്തിക വെട്ടിപ്പും ഇതിൽ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൂഢാലോചനയും മോഷണവുമടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന രാജകീയ വ്യക്ഷങ്ങൾ മോഷ്‌ടിച്ചു. പട്ടയ-വന- പുറമ്പോക്ക് ഭൂമിയിൽ മരം മുറി നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ഈ മാസം 15 വരെയുള്ള മരംകൊള്ള അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
അന്വേഷണം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ സ‌്‌റ്റേഷനുകളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത മരംമുറി കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. വയനാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ ആദ്യ അന്വേഷണം. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, അഴിമതി നിരോധന വകുപ്പുകള്‍ പ്രകാരം കൂടി കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |