തിരുവനന്തപുരം: സര്‍ക്കാരിന്‍റെ മരങ്ങള്‍ മുറിച്ചുപോയിട്ടുണ്ടെങ്കില്‍ അത് തെറ്റായ നടപടിയാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. അത് ഉത്തരവിന്‍റെ ഭാഗമല്ല. ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്‌തതാണ്. തെറ്റായ നടപടിക്ക് ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ എല്ലാ കൃത്യതയോടെയും പരിശോധിക്കും. പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുകയും ചെയ്യും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പേടിക്കാനില്ലെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്‍റെ കൈകള്‍ വളരെ ശുദ്ധമാണ്. തെറ്റ് ചെയ്‌താൽ ശിക്ഷിക്കപ്പെടും. ഒരാളെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ല. ഉത്തരവിനെ തെറ്റിദ്ധരിപ്പിച്ച് അവതരിപ്പിച്ചത് ആരാണെങ്കിലും കര്‍ശനമായ നടപടിയുണ്ടാകും. പുതിയ എഫ് ഐ ആര്‍. കണ്ടിട്ടില്ല. സംഭവത്തില്‍ പൊതു അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്ന മുന്‍ നിലപാട് മന്ത്രി ആവര്‍ത്തിച്ചു. ഏതെങ്കിലും ഒരു വില്ലേജ് ഓഫീസറുടെ നടപടിയാകാം മരംമുറിക്ക് പിന്നില്‍. ഉത്തരവില്‍ വീഴ്‌ചയുണ്ടായെന്ന് ഒരു കത്തിലും പറയുന്നില്ലെന്നും കെ രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |