SignIn
Kerala Kaumudi Online
Thursday, 25 April 2024 5.55 AM IST

ടൂർണമെന്റ് ആര് സ്പോൺസർ ചെയ്യും? കോളക്കുപ്പികൾ എടുത്തുമാറ്റിയ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കെതിരെ യുവേഫ

christiano-ronaldo

വാർത്താ സമ്മേളനത്തിനിടെ മേശയിൽ നിന്നും കോള കുപ്പികൾ എടുത്തുമാറ്റിയ പോർച്ചുഗൽ ഫുട്‍ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയോട് നീരസം പ്രകടിപ്പിച്ച് യുവേഫ. സ്പോൺസർമാരില്ലെങ്കിൽ ടൂർണമെന്റ് നടക്കുകയില്ലെന്നാണ് യുവേഫയുടെ പക്ഷം. ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് ഫെഡറേഷനുകളാണെന്നും യുവേഫ പറയുന്നു.

ചൊവ്വാഴ്ച നടന്ന പോർച്ചുഗൽ-ഹംഗറി മത്സരത്തിന് മുമ്പായി വാർത്താസമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്കോകോള ശീതളപാനീയ കുപ്പികൾ റൊണാൾഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാൾഡോ പറഞ്ഞിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ കൊക്കോ കോള കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയിരിക്കുകയാണിപ്പോള്‍. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കമ്പനിയുടെ വിപണി മൂല്യത്തിൽ 400 കോടി യുഎസ് ഡോളറിന്റെ (ഏകദേശം 29,335 കോടി രൂപ) ഇടിവുണ്ടായത് യൂറോ കപ്പിന്റെ പ്രധാന സ്പോൺസറായ കമ്പനിക്ക് ദോഷകരമായി ബാധിച്ചിരുന്നു.

ഇതിനുപിന്നാലെ കമ്പനി ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പിറക്കുകയും ചെയ്തിരുന്നു. ജങ്ക് ഫുഡിന് തനിക്കുള്ള താത്പര്യക്കുറവ് നേരത്തെറൊണാൾഡോ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ താരത്തിന്റെ ഈ ഇരട്ടത്താപ്പാണെന്ന വിമർശനവും ഉയർന്നിരുന്നു. 2006ൽ താരമല്ലാതിരുന കാലത്ത് കൊക്കോ കോളയുടെ പരസ്യത്തിൽ അഭിനയിക്കുകയും താരമായ ശേഷം കമ്പനിയെ തള്ളിപ്പറയുകയുമാണ് റൊണാൾഡോ ചെയ്യുന്നത് എന്നായിരുന്നു വിമർശനം.

content details: uefa against christiano ronaldo replacing coca cola bottles during press meet.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CHRISTIANO RONALDO, INDIA, UEFA, EURO CUP, COCA COLA, SOFT DRINK, JUNK FOOD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.