സോഷ്യൽ മീഡിയയിൽ അടുത്തിടെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് വീടിന്റെ ടെറസിൽ പാർക്ക് ചെയ്ത കാറിന്റെ ചിത്രം. കാറ് എങ്ങനെയാണ് മുകളിലെത്തിച്ചത് എന്നായിരുന്നു ചിത്രം കണ്ടവരുടെ ആദ്യ പ്രതികരണം. കണ്ണൂർ പയ്യന്നൂർ മ്പലത്തുള്ള പ്രസൂൺ മൈത്രിയുടെയും കുടുംബത്തിന്റെയും വീടാണ് സോഷ്യൽ മീഡിയയൽ സ്റ്റാറായത്.
ടെറസിന് മുകളിൽ കാറെത്തിയതിന് പിന്നിൽ ഒരു ചിമ്മിനിയാണ്. എന്നുപറഞ്ഞാൽ വീടിനു മുകളിലെ ചിമ്മിനിയാണ് കാറിന്റെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്നത്.
വീടിന്റെ പ്ലാൻ തയ്യാറാക്കിയപ്പോഴും, പണി തുടങ്ങിയപ്പോഴുമൊന്നും പ്ലാനിംഗിൽ ഇല്ലാതിരുന്ന ഒന്നാണ് ചിമ്മിനി എന്നത്. എന്നാൽ ചിമ്മിനി കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ വീടിന്റെ മൊത്തത്തിലുള്ള ഡിസൈനുമായി ചേർന്നുപോവില്ലെന്നു തോന്നി. മാത്രമല്ല, മാത്രമല്ല, പുക മുകളിലെ ഭിത്തിയിൽ വന്നടിഞ്ഞു വെള്ള ചുവര് കാലാന്തരത്തിൽ വൃത്തികേടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടു . എന്നാൽ പിന്നെ, അൽപ്പം കലാപരമായി ഒരു ഐഡിയ നോക്കാമെന്ന് പ്രസൂൺ തീരുമാനിച്ചതോടെയാണ് വേറിട്ട ഈ ചിമ്മിനി പിറന്നത്. പയ്യന്നൂർ സ്വദേശിയായ പിപി രാജീവ് ആണ് ഈ വേറിട്ട ചിമ്മിനിയൊരുക്കിയിരിക്കുന്നത്.
ചിമ്മിനിയും പുകക്കുഴലുമെല്ലാം ഈ കാർ ഡിസൈനിന്റെ പിറകിൽ സമർത്ഥമായി ഒളിപ്പിച്ചിട്ടുണ്ട്. .കാറിന്റെ മാതൃകയിൽ കമ്പിയും നെറ്റും കെട്ടി ഉറപ്പിച്ച ശേഷം കോൺക്രീറ്റ് ചെയ്തു.പിന്നീട് ഒറിജിനൽ കാറിന്റെ അളവിൽ മാർക്ക് ചെയ്ത് ചാന്ത് തേച്ച് പിടിപ്പിച്ച് മിനുക്കിയെടുത്തു. 12 അടി നീളം, 6 അടി ഉയരം, 5 വീതി ഇതാണ് കാറിന്റെ അളവ്. ചിമ്മിനിയിലൂടെ അടുപ്പിൽ നിന്ന് ഉയർന്നു വരുന്ന പുക ടെറസിനും കാറിന്റെ ടയറിനും ഇടയിലുള്ള വിടവിലൂടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തു പോകും.
2021 മാർച്ചിലായിരുന്നു പാലുകാച്ചൽ. വീടിന്റെ ഒരു ചിത്രം പ്രസൂൺ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. അതാളുകൾ ഷെയർ ചെയ്ത് കുറച്ചു ദിവസങ്ങൾക്കുള്ളിൽ വൈറലായി. കാസർഗോഡ് എ.ആർ ക്യാമ്പിലെ പൊലീസുകാരനാണ് പ്രസൂൺ,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |