കൊല്ലം: കൊവിഡിനെ തുടർന്ന് അടച്ചിട്ട മദ്യവില്പനശാലകൾ ഇന്നലെ പ്രവർത്തനം പുനരംഭിച്ചതോടെ മിക്കയിടങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. ഔട്ട് ലെറ്റുകൾ തുറക്കുന്ന 9ന് മുമ്പുതന്നെ പലയിടത്തും വാങ്ങാനെത്തിയവരുടെ നീണ്ടനിര ദൃശ്യമായിരുന്നു.
ബാറുകൾക്ക് മുന്നിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള മേഖലയിലെ സർക്കാർ ഔട്ട് ലെറ്റുകളൊന്നും തുറന്നില്ല. എന്നാൽ ഈ ഭാഗത്തെ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത് എതിർപ്പുകൾക്ക് വഴിവച്ചിട്ടുണ്ട്.
സാമൂഹിക അകലവും മാസ്കും ഉപയോഗിച്ച് മാത്രമേ മദ്യം വാങ്ങാൻ പാടുള്ളൂവെന്ന സർക്കാർ നിർദ്ദേശം കാറ്റിൽ പറത്തിയാണ് പലയിടത്തും വിൽപ്പന നടന്നത്. മദ്യം വാങ്ങാനെത്തിയവരെ നിയന്ത്രിക്കാൻ പേരിന് മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചത്. വാങ്ങാനെത്തിയവരുടെ നിര മീറ്ററുകളോളം ദൂരം പിന്നിട്ടിട്ടും കൊവിഡ് മാനദണ്ഡം പരിശോധിക്കാൻ മതിയായ പൊലീസ് ഒരിടത്തുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |