ഊർജ വൈവിധ്യത്തിന്റെ തുടർച്ചയാണ് ഇക്കുറിയും. ഒരു കാലത്ത് കെട്ടിച്ചമച്ച അന്ധവിശ്വാസങ്ങൾ അല്ല ഈ ആധുനിക കമ്പ്യൂട്ടർ യുഗത്തിൽ നമ്മെ നയിക്കേണ്ടത്. തെളിവുതരുന്ന ശാസ്ത്രയുക്തിയാവണം. ഭാരതത്തിന്റെ ഋഷിപ്രോക്തങ്ങളായ തത്വങ്ങളെല്ലാം ശാസ്ത്രയുക്തിയിൽ അധിഷ്ഠിതമാണെന്ന് നൂറ് കണക്കിന് തെളിവുകളുണ്ട്. എന്നാൽ അതിനെ വ്യാഖ്യാനിച്ചവരുടെ പരിജ്ഞാനക്കുറവാണ് യഥാർത്ഥ വാസ്തുവിനെ മറച്ചു കളഞ്ഞത്. ജനസാമാന്യത്തിന് അതിന്റെ ഗുണം കിട്ടാതെ പോയതും ഇതു കൊണ്ടു തന്നെ.
ഊർജ്ജ വിധാനത്തിന്റെ പൊരുൾ പിരിയൻ രൂപത്തിലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പൊക്കിൾക്കൊടി. മനുഷ്യന്റെ നാഭിയാണല്ലോ ഇത്. അമ്മയുമായുള്ള ബന്ധത്തിന്റെ തുടർച്ച നൽകുന്ന ഈ പൊക്കിൾ കൊടിയുടെ രൂപം പിരിയൻ മാതൃകയാണ്. അതായത് അങ്ങ് ഇറ്റലിയിൽ മനുഷ്യ ശരീരങ്ങൾ യുഗങ്ങളോളം കേടാവാതെ സൂക്ഷിച്ചിരുന്ന പിരമിഡിന്റെ പിരിയൻ രൂപം. മനുഷ്യഞരമ്പുകളുടെ പിരിയൻ സാദൃശ്യം. മരങ്ങളിലും ഇലകളിലും സൂഷ്മ, സ്ഥൂല ജീവികളിലും നിറയുന്ന പിരിയൻ രൂപം. കാറ്റിലും ചുഴലിക്കാറ്റിലുളളതും വിരലുകളിലെ കലകളിലുളളതുമായ പിരിയൻ കല. പാറകളിലും കല്ലിലും, പ്രകൃത്യാ ഉണ്ടാവുന്ന ഏത് ഗോചര വസ്തുവിലുമുണ്ടാവുന്ന പിരിയൻ രൂപം.
അതു തന്നെയാണ് പൊക്കിൾ കൊടിയുടെയും മാതൃക.അപ്പോൾ പിരിയൻ രൂപം ഏറ്റവും നല്ല ഊർജ ഗമന -നിർഗമനത്തിനുള്ള മാർഗമാണ്. അങ്ങനെ താമസിക്കുന്ന വസ്തുവിനെയും വീടിനെയും പിരിയൻ മാതൃകയിലേയ്ക്ക് അടിമുടി മുതൽ മേലറ്റം വരെ ക്രമപ്പെടുത്തിയാൽ അവിടം ഏറ്റവും ശരിയായ ഊർജമേഖലയാവും. ഗുണവും മേന്മയും നേട്ടങ്ങളുമായിരിക്കും ഇവിടെ ഏറ്റവും കൂടുതൽ ഉണ്ടാവുകയെന്ന് തെളിയിക്കാവുന്നത് തന്നെയാണ്. പ്രകൃതി അതിന്റെ ഉൗർജ്ജ വിന്യാസത്തിന് പൊതുവെ ഇഷ്ടചാലകമായി പിരിയൻ മാതൃകയെ സ്വയം സ്വീകരിക്കുന്നതായി കാണാം. ആ തിരിച്ചറിവാണ് ഒരു വാസ്തുകാരൻ ഒരു വീടുണ്ടാക്കുമ്പോൾ സമന്വയിപ്പിക്കേണ്ടത്. ആ മഹാപ്രതിഭാസത്തെ തിരിച്ചറിയാതെ ചെയ്യുന്നതൊന്നും ഫലവത്താകില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |