ന്യൂഡൽഹി: സാമൂഹമാദ്ധ്യമത്തിലൂടെ ജാതിവിദ്വേഷ പരാമർശം നടത്തിയ നടി മുൻമുൻ ദത്തയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ പട്ടികജാതി,പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളിലെ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വി.സുബ്രമണ്യൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ബംഗാളി നടിയ്ക്ക് ഹിന്ദിയുള്ള പരിജ്ഞാനക്കുറവാണ് പരാമർശത്തിന് കാരണമെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും നടി ഉപയോഗിച്ച പ്രയോഗം അബദ്ധത്തിലുണ്ടായതല്ലെന്ന് കോടതി നിരീക്ഷിച്ചു. നടിയുടെ പിതാവ് അടുത്തിടെ മരിച്ചുവെന്നും അതുകൂടി കണക്കിലെടുത്ത് സ്ത്രീയെന്ന പരിഗണനയിൽ എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും സ്ത്രീയ്ക്ക് തുല്യ നീതിയാണോ അധിക നീതിയാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു. ആറ് ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
താൻ സുന്ദരിയാകാൻ ആഗ്രഹിക്കുന്നുവെന്നും അല്ലാതെ 'അവരെപ്പോലെ' ആകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് പ്രത്യേക ജാതിയെ സൂചിപ്പിക്കുന്ന പദം ഉപയോഗിച്ച് കൊണ്ട് മുൻമുൻ പറഞ്ഞത്. സാമൂഹിക മാദ്ധ്യമങ്ങളിൽ വൻവിമർശനം ഉയർന്നതിനെ തുടർന്ന് വീഡിയോ നീക്കം ചെയ്ത് നടി ക്ഷമാപണം നടത്തിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |