തിരുവനന്തപുരം: വനംകൊള്ളയ്ക്കുവേണ്ടി സംസ്ഥാന സർക്കാർ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആരോപിച്ചു. മന്ത്രിസഭാ തീരുമാനപ്രകാരം നടന്ന കൊള്ള ഉദ്യോഗസ്ഥരുടെ തലയിലാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തെ അറിയിക്കാതെ വനത്തിന്റെ പേരിൽ നിയമം കൊണ്ടു വന്നത് ചട്ടലംഘനമാണ്. സംരക്ഷിത വനങ്ങളിലെ മരം മുറിക്കാനുള്ള അധികാരം എങ്ങനെയാണ് സംസ്ഥാന സർക്കാരിന് നൽകാനാവുക. യഥാർത്ഥ പ്രതികളെ പിടികൂടാതെ ആദിവാസികളെയും കർഷകരെയും കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണ്. ആദിവാസികൾക്ക് വേണ്ട നിയമസഹായം ബി.ജെ.പി നൽകും. പ്രതികൾക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളതിനാൽ സർക്കാരിന്റെ അന്വേഷണം പര്യാപ്തമല്ലെന്നും കുമ്മനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |