ന്യൂഡൽഹി: ഉത്പന്നം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്താത്തിന് ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽനിന്ന് മുന്നുമാസത്തിനിടെ 34 ലക്ഷം രൂപ പിഴയീടാക്കി കേന്ദ്രം. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് ഇതുവരെ 148 നോട്ടീസുകളാണ് ഇതുസംബന്ധിച്ച് അയച്ചത്. ഇതിൽ 58എണ്ണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ടാണ് ഇത്രയും തുക ഈടാക്കിയത്.
ഉത്പന്നം വിൽക്കുമ്പോൾ അതിന്റെ അടിസ്ഥാന വിവരങ്ങളോടൊപ്പം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്തണമെന്ന് കഴിഞ്ഞവർഷം സർക്കാർ നിബന്ധന വച്ചിരുന്നു. അളവുതൂക്ക നിയമപ്രകാരം ഒരു ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെയായിരുന്നു സർക്കാർ നിബന്ധന പ്രാബല്യത്തിൽ കൊണ്ടുവന്നത്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തോടെയായിരുന്നു ഇത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് പ്രോത്സാഹനം നൽകുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുവെച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |